വൈറല്‍ ഡാന്‍സിനെതിരെ സംഘപരിവാര്‍; വിദ്വേഷപ്രചാരണം തള്ളി സോഷ്യല്‍മീഡിയ

റാ..റാ… റാസ്പുടിന്‍ എന്ന പാട്ടിന് ചുവടുവച്ച് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ജാനകിയും നവീനും. നിമിഷങ്ങള്‍ക്കകം നിരവധിപേര്‍ ഇവരുടെ ഡാന്‍സ് ഏറ്റെടുക്കുകയും പ്രശംസയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ജാനകിക്കും നവീനുമെതിരെ അവരുടെ മതം ഉയര്‍ത്തിപ്പിടിച്ച് വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍.നവീന്റെ പേരിനൊപ്പമുള്ള റസാഖ് ചൂണ്ടിക്കാട്ടി, മതം പറഞ്ഞാണ് സംഘപരിവാര്‍ സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്നത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നതെന്നാണ് സംഭവത്തില്‍ അഭിഭാഷകനായ കൃഷ്ണ രാജ് പറഞ്ഞത്.

കൃഷ്ണ രാജിന്റെ പരാമര്‍ശം ഇങ്ങനെ: ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”

നിരവധി സംഘപരിവാര്‍ പ്രൊഫലുകളാണ് ഇത്തരത്തില്‍ ഇവരുടെ ഡാന്‍സ് ഷെയര്‍ ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. കോ‍ളേജുകള്‍ വ‍ഴി മതംമാറ്റം നടക്കുന്നുണ്ടെന്നും ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നുമൊക്കെയാണ് കമന്‍റുകള്‍ എന്നാല്‍ സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണമാണ് ഉയരുന്നത്.

കൃഷ്ണ രാജിന്റെ പരാമര്‍ശത്തില്‍ ഷിംന അസീസ് പറഞ്ഞത് ഇങ്ങനെ: ”ഉളുപ്പില്ലേ മിസ്റ്റര്‍? എന്ത് തരം വക്കീലാണ് നിങ്ങള്‍? രണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് നൃത്തം ചെയ്താല്‍ എന്ത് തേഞ്ഞ് പോകുമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?? അച്ഛന്റെ പേരും ജാതകവും നോക്കി കൂട്ട് കൂടാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. ഇങ്ങനെ വിഷം ഛര്‍ദ്ദിക്കാന്‍ എങ്ങനെ കഴിയുന്നു?”

”മുപ്പതിനായിരം പേര് ഫോളോ ചെയ്യുന്ന മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യം..! രണ്ടു മനുഷ്യരാണ് സാറേ ജാനകിയും നവീനും. നിങ്ങളെപ്പോലെ നെറികെട്ട മനസ്സുള്ളവര്‍ കെട്ടിപ്പൊക്കിയ മതത്തിന്റെ മതിലുകളൊന്നും ബാധിക്കാനൊരു സാധ്യതയുമില്ലാത്ത രണ്ട് മനുഷ്യര്‍. ആണും പെണ്ണും ഒന്നിച്ചു നടന്നാലോ ചിരിച്ചാലോ നൃത്തം ചെയ്താലോ വീര്‍ത്തു പഴുത്തു ചലം നിറഞ്ഞു പൊട്ടുന്ന ഏത് സദാചാരക്കുമിളയാണ് നിങ്ങള്‍ക്കുള്ളത്?? കിരണ്‍ എന്ന യുവാവ് പറഞ്ഞത് ഇങ്ങനെ.

സംഘപരിവാരം വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയപ്പോള്‍ മാത്രമാണ് ജാനകിയുടെയും നവീന്‍റെയും മതവും ജാതിയുമൊക്കെ ചര്‍ച്ചയായത് വീഡിയോ കണ്ടവരും ഷെയര്‍ചെയ്തവും അവരുടെ കലാമികവിനെ അംഗീകരിക്കുന്ന പ്രതികരണങ്ങളാണ് നടത്തിയത് അപ്പോ‍ഴും സമൂഹത്തിലെ ഒരു ശതമാനം പു‍ഴുക്കുത്തുകളാണ് സമൂഹത്തില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News