പശ്ചിമബംഗാളില്‍ ശനിയാഴ്ച നാലാം ഘട്ട വോട്ടെടുപ്പ്. ഉത്തര –ദക്ഷിണ ബംഗാളുകളിലെ അഞ്ച് ജില്ലയിലായി 44 സീറ്റിലേക്കാണ് വോട്ടെടുപ്പ്.
ആകെ സ്ഥാനാര്‍ഥികള്‍ 373. സംയുക്ത മോർച്ചയില്‍ ഇടതു മുന്നണി 31, കോണ്‍ഗ്രസ് എട്ട്, ഐഎസ്എഫ് മൂന്ന് എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം (ചണ്ഡിതല), ഇടതുമുന്നണി നിയമസഭാ കക്ഷി നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ സുജൻ ചക്രവർത്തി (ജാദവ്‌പുർ), എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രീജൻ ഭട്ടാചര്യ (സിംഗൂർ), ജെഎന്‍യു വിദ്യാർഥിനിയും എസ്എഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ദിപ്സിത ധർ(ബാലി) എന്നിവരാണ് ഇടതുമുന്നണിയുടെ പ്രമുഖ സ്ഥാനാർഥികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here