കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ സമ്പൂർണ ലോക്ഡൗണ്‍ വന്നേക്കും. മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി വിജയ് വാഡെടിവര് പറഞ്ഞു. സമ്പൂർണ ലോക്ഡൗണിന് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ മീറ്റിംഗിനിടെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് സര്‍വകക്ഷി യോഗത്തില്‍ നടത്തും- മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ ദിവസവും സംസ്ഥാനത്ത് അരലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മാത്രം 5.31 രോഗികളാണ് ചികിത്സയിലുള്ളത്. വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍, ഉടന്‍ തന്നെ 10 ലക്ഷത്തിലധികം സജീവ കോവിഡ് കേസുകള്‍ ഉണ്ടായേക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ തിരക്ക് നിയന്ത്രിച്ച് രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കണം.
രോഗവ്യാപന ശൃംഖല തകര്‍ക്കണമെങ്കില്‍, പകുതി കടകളും സ്ഥാപനങ്ങളും തുറന്നിടുന്നതിലൂടെ ഇത് സാധ്യമാവില്ല. വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍, മൂന്ന് ആഴ്ച കര്‍ശന ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ താന്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here