
74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിന്‍ ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച് ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ – ഫ്‌ലോറിയാന്‍ സെല്ലര്‍ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. നൊമാഡ് ലാന്‍ഡാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയില്‍നിന്നുള്ള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രം നാല് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രത്തിലൂടെ ആദർശ് ഗൗരവും മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടംപിടിച്ചിരുന്നു.
മറ്റ് പുരസ്കാരങ്ങൾ
മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്‌ലാന്‍ഡ്)
മികച്ച അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍
മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്‌ലാന്‍ഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച മേയ്ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍
മികച്ച സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്- ടെനെറ്റ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here