ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തില്‍ സീതാകുല്‍ച്ചിലെ വെടിവെപ്പ് തന്നെയാണ് പ്രധാന പ്രചാരണ വിഷയം. അതേസമയം ശക്തമായ സ്ഥാനാര്‍ത്ഥികളാണ് സിപിഐഎം നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ചക്ക് വേണ്ടി മത്സര രംഗത്തുള്ളത്ത്.മുതിര്‍ന്ന സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ, രാമാ ബിശ്വാസ് ഉള്‍പ്പെടെയുള്ളവരാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥികള്‍.
45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് അഞ്ചാംഘട്ടത്തില്‍ നടക്കുക. ആദ്യ നാല് ഘട്ടങ്ങളിലായി 135 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. നാളെ പ്രചാരണം പൂര്‍ത്തിയാകാനിരിക്കെ ശക്തമായ വാക്‌പോരാണ് മുന്നണികള്‍ തമ്മില്‍. നാലാം ഘട്ടത്തിലെ അക്രമസംഭവങ്ങളില്‍ ബിജെപിയെന്ന ആരോപണവുമായാണ് തൃണമൂല്‍ പ്രചാരണം.
അതേസമയം, സീതാക്കുല്‍ച്ചിയില്‍ ഉണ്ടായ വെടിവെപ്പ് സംബന്ധിച്ചു നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയെ വിലക്കുകയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ബിജെപി തൃണമൂല്‍ പാര്‍ട്ടികള്‍ അക്രമങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇത്തവണ തിരിച്ചുവരവിന്റെ പ്രതീക്ഷകളാണ് ഇടത് പക്ഷം മുന്നോട്ട് വെക്കുന്നത്.
സിപിഐഎം നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ചയുടെ പ്രചാരണ പരിപാടികളില്‍ വന്‍ ജനപങ്കാളിതമാണ് കാണാന്‍ കഴിയുന്നത്. നിരവധി യുവാക്കള്‍ക്ക് അവസരം നല്‍കിയാണ് ഇടത് പക്ഷം പോരാട്ടത്തിനിറങ്ങിയത്. സിംഗൂരില്‍ ഉള്‍പ്പെടെ വാക്കിയ മുന്നേറ്റയമുണ്ടക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
സിപിഐഎം മുതിര്‍ന്ന നേതാവും സിലിഗുരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും കൂടിയായ അശോക് ഭട്ടാചാര്യ ഇത്തവണ സിലിഗുരി മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.ജയസാധ്യത ഏറെയുള്ള സ്ഥാനാര്‍ത്ഥിയാണ് അശോക് ഭട്ടാചാര്യ.ദക്ഷിണ രണാഘട്ടില്‍ നിന്നും രാമാ ബിശ്വാസ് വീണ്ടും ജനവിധി തേടുന്നുണ്ട്. അഞ്ചാംഘട്ടത്തില്‍ 44 സീറ്റുകളില്‍ 23 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here