അന്ന് രാകേഷിന്‍റെ കൈപ്പത്തി, ഇന്ന് അഭിമന്യുവിന്‍റെ ജീവന്‍; ആലപ്പുഴയില്‍ 15 കാരന്റെ ജീവനെടുത്തത് ആര്‍എസ്എസിന്‍റെ സ്ഥിരം ക്രിമിനല്‍ സംഘമെന്ന് സൂചന

വിഷുദിവസത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുംമുന്നെ ആര്‍എസ്എസിന്റെ കൊലയാളി സംഘങ്ങള്‍ കേരളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടെ അപഹരിച്ചിരിക്കുന്നു.

ആഘോഷരാവുകളെ അശാന്തിയുടെ ദിനങ്ങളാക്കുകയെന്ന സംഘപരിവാര്‍ വിധ്വംസക രാഷ്ട്രീയത്തിന് ഇത്തവണ ഇരയായത് ആലപ്പുഴ വള്ളികുന്നം പടയണിവട്ടം സ്വദേശി അഭിമന്യുവാണ്.

ആലപ്പുഴയില്‍ ആര്‍എസ്എസിനും ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിനും കാര്യമായി സ്വാധീനമുള്ള പ്രദേശമാണ് ആലപ്പുഴ പടയണിവട്ടം.

സംഘപരിവാര്‍ ക്രിമിനലുകള്‍ നിരന്തരം സംഘര്‍ഷം അഴിച്ചുവിടുന്നൊരു പ്രദേശം കൂടിയാണ് വള്ളികുന്നം. മൂന്ന് നാലുമാസങ്ങള്‍ക്ക് മുന്നെയാണ് എസ്എഫ്‌ഐയുടെ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്ന രാകേഷിന് നേരെ ആര്‍എസ്എസ് കൊലപാതക ശ്രമം നടത്തുകയും അക്രമത്തില്‍ രാകേഷിന്റെ കൈപ്പത്തിക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനും അന്ന് പരുക്കേറ്റിരുന്നു. ഈ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നേരെ കാപ്പ ചുമത്തിയിരുന്നു.

ഈ സംഘംതന്നെയാണ് അഭിമന്യുവിന്റെ കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്നാണ് വിവരം. ഇയാള്‍ മുന്നെ താവുംഭാഗം അമ്പലത്തില്‍ നടത്തിയ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ടവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here