രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. ദില്ലി, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക്.

ഓക്സിജന്‍ ക്ഷാമം അറിയിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചപ്പോള്‍, പ്രധാനമന്ത്രി ബംഗാളിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് ആരോപണം.

പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപണം നിഷേധിച്ചു രംഗത്തെത്തി. സംസ്ഥാനത്തെ ഓക്‌സിജന്‍ വിതരണത്തെകുറിച്ചു കഴിഞ്ഞ ദിവസം അവലോകനം ചെയ്തതെന്നാണ് പിഎംഒയുടെ വിശദീകരണം.

രോഗവ്യാപനം തീവ്രമായ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നത്. ദില്ലി മഹാരാഷ്ട്ര ഉത്തര്‍പ്രദേശ് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാന മന്ത്രിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി ബംഗാള്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നവാബ് മാലിക് വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുമ്പോള്‍ പ്രധാന മന്ത്രി വോട്ട് ബാങ്കിന് പിറകെ പോകുകയാണെന്നും നവാബ് മാലിക് വിമര്‍ശിച്ചു. എന്നാല്‍ പ്രധാന മന്ത്രിയുടെ ഓഫീസ് ആരോപണം നിഷേധിച്ചു.

സംസ്ഥാനത്തെ ഓക്‌സിജന്‍ വിതരണത്തെകുറിച്ചു കഴിഞ്ഞ ദിവസം അവലോകനം ചെയ്തതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓക്സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ വിലയും മൂന്നിരട്ടിയായി വര്‍ധിച്ചു.

മുംബൈയില്‍ ജംബോ ഓക്സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 ആയി ഉയര്‍ന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയില്‍ വര്‍ധനവ് ഉണ്ടയായിട്ടുണ്ട്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു.

ആരോഗ്യ- വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ക്രായോജെനിക് ടാങ്കറുകള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് റെംഡെസിവിര്‍, കൊവിഡ് വാക്സിന്‍ എന്നിവയ്ക്കും കടുത്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News