കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ നാലരയോടെയാണ് തൃക്കാക്കര സ്റ്റേഷനിലെത്തിച്ചത്.
മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്‍റെ തീരുമാനമെന്നും കുഞ്ഞിനെ പുഴയിലെറിഞ്ഞ ശേഷം തനിക്ക് അതിന് കഴിഞ്ഞില്ലെന്നും സനു മോഹന്‍ പൊലീസിനോട് സമ്മതിച്ചു.
ഇയാളെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
രാവിലെ 11.30 ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ കാർവാറിൽ നിന്നാണ് സനുമോഹനെ പോലീസ് പിടികൂടിയത്.
സനുമോഹന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.
സനു മോഹന്‍റെ കുറ്റസമ്മത മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍
* കൊലപാതക കാരണം കടബാധ്യത
* കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍
തീരുമാനിച്ചെന്ന് സനു മോഹന്‍
* തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന്
കരുതി
* മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞു
* വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത്
ശ്വാസം മുട്ടിച്ചു
* ഫ്ലാറ്റില്‍ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും
വൈഗ മരിച്ചില്ല
* പിന്നീടാണ് പുഴയില്‍ എറിയാന്‍ തീരുമാനിച്ചത്
* വൈഗയെ കയ്യിലെടുത്ത് പുഴയിലേക്ക്
താഴ്ത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here