പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇ – പാസും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതിനെ തുടർന്നാണ് പരിശോധന. അവശ്യ വസ്തുക്കളുമായെത്തുന്ന വാഹനങ്ങളും ചരക്ക് വാഹനങ്ങളും പരിശോധനയില്‍ നിന്ന് ഒ‍ഴിവാക്കി.

അതിരാവിലെ മുതൽ വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ പോലീസ് പരിശോധന ആരംഭിച്ചു. കാറിലും ഇരുചക്രവാഹനങ്ങളിലുമുൾപ്പെടെ എത്തിയ യവരെയും കാൽനട യാത്രക്കാരെയും പരിശോധിച്ചു. ഉത്തരവിനെക്കുറിച്ചറിയാതെ ഇ -പാസില്ലാതെയെത്തിയവരെ ആദ്യ ദിനം ഇളവ് നൽകി കടത്തി വിട്ടു.

ഇ – പാസും RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റും ഇല്ലാതെയെത്തുന്നവരെ ഇനി മുതൽ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ല. RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തുന്നവർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.

ദിവസേന ജോലി ആവശ്യത്തിനുപ്പെടെ അതിർത്തി കടന്ന് യാത്ര ചെയ്യേണ്ടി വരുന്നവരുടെ കാര്യത്തിൽ ജില്ലാ ഭരകൂടത്തിന്റെ നിർദേശത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും ഡി വൈ എസ് പി വി കെ രാജു പറഞ്ഞു

അവശ്യ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെയും ചരക്ക് വാഹനങ്ങളെയും പരിശോധനയിൽ നിന്ന് ഒഴിവാക്കി. പരിശോധന കർശനമാക്കിയതോടെ തമിഴ്നാട് ഭാഗത്ത് നിർത്തിയിട്ടിരുന്ന KSRTC ബസുകളടക്കം കേരള അതിർത്തിയിലേക്ക് മാറ്റിയതോടെ ബസ്സുകളിലെത്തിയവർ കാൽ നടയായാണ് അതിർത്തി കടന്നത്.

ഗോവിന്ദാപുരം, മീനാക്ഷി പുരം, ഗോപാലപുരം, വേലന്താവളം ഉൾപ്പെടെയുള്ള അതിർത്തി ചെക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here