രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; ദില്ലിയിൽ ഏപ്രില്‍ 26 വരെ ലോക്ക്ഡോൺ; കേരളത്തില്‍ ഇന്ന് മുതല്‍ നൈറ്റ് കര്‍ഫ്യു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 23686 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുതിർന്ന ഡോക്ടർമാരുമായും മരുന്ന് കമ്പനികളുമായും യോഗം ചേർന്നു. ദില്ലിയിൽ മാർച്ച്‌ 26 വരെ ലോക്ക്ഡോൺ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 58,924 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു.351 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്.

ദില്ലിയിൽ 23686 പേർക്കും കർണാടകയിൽ 15,785 പേർക്കും രോഗം സ്ഥിരികരിച്ചു.ദില്ലിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 6 ദിവസത്തേക്ക് ലോക്കഡോൺ പ്രഖ്യാപിച്ചു.

ഏപ്രിൽ 26 വരെയാണ് ലോക്കഡോൺ. രാജ്യത്തെ കോവിഡ് പശ്ചാത്തലം അവലോകനം ചെയ്യാനും തുടർ നടപടികൾ കൈക്കൊളാനും രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായും മരുന്ന് കമ്പനികളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേർന്നു.

വരുന്ന ദിവസങ്ങളിൽ കൊറോണയുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്താനും മരുന്നുകൾ കൂടുതലായി നിർമ്മിക്കാനും യോഗത്തിൽ തീരുമാനമായി. മെയ്‌ 1 മുതൽ പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐയിംസിൽ പ്രവേശിപ്പിച്ചു.തെലങ്കാനാ മുഖ്യമന്ത്രി ചന്ദ്ര ശേഖർ റാവു വിനും കൊറോണ സ്ഥിരീകരിച്ചു.

കോവിഡ് കേസ് വർധനവിനെ തുടർന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചു. അതേ സമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇംഗ്ലണ്ടിൽ വിലക്കെർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel