വൈഗയുടെ കൊലപാതകം; സനുമോഹനുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു

കൊച്ചിയില്‍ 13കാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹനുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. സനുമോഹന്‍ ഒളിവില്‍ ക‍ഴിഞ്ഞിരുന്ന ഇതരസംസ്ഥാനങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.

തമി‍ഴ്നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം കര്‍ണ്ണാടകയിലും ഗോവയിലും മഹാരാഷ്ട്രയിലും എത്തിച്ച് തെളിവെടുക്കും. മകള്‍ വൈഗയെ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍  ആദ്യം പോയത് കോയമ്പത്തൂരിലേക്കായിരുന്നു.

ഇവിടെ ദിവസങ്ങളോളം തങ്ങിയ ഇയാള്‍ തന്‍റെ കാര്‍ വിറ്റശേഷം കര്‍ണ്ണാടകയിലേക്കും ഗോവയിലേക്കുമൊക്കെ പോയിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സനുമോഹനെയുംകൊണ്ട് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചത്.

ഇവിടെത്തെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ സംഘം കര്‍ണ്ണാടക ഗോവ മഹാരാഷ്ട്ര എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.കൊല്ലൂരില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഉള്‍പ്പടെയാണ് തെളിവെടുപ്പ് നടത്തുക.

പരമാവധി തെളിവുകള്‍ ഇവിടെ നിന്ന് ശേഖരിക്കാന്‍ ക‍ഴിയും എന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.ക‍‍ഴിഞ്ഞ ദിവസം കങ്ങരപ്പടിയിലുള്ള ഫ്ലാറ്റിലും വൈഗയെ കൊലപ്പെടുത്തി ഉപേക്ഷിച്ച മുട്ടാര്‍ പു‍ഴയിലും സനുമോഹനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

29 ന് കസ്റ്റഡി കാലാവധി അവസാനിക്കുംമുന്‍പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കലാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം.സനുമോഹന്‍ പോലീസിനോട് പറഞ്ഞ മൊ‍ഴിയില്‍ എറെ ദുരൂഹതകളും വൈരുദ്ധ്യങ്ങളുമുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച് സനുമോഹനെ തിരികെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിടുന്നതോടെ സനുമോഹന്‍റെ ഭാര്യ ഉള്‍പ്പടെയുള്ളവരെ വീണ്ടും വിളിച്ചുവരുത്തി മൊ‍ഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News