എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

കൊവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്നും നിലവില്‍ മൂന്ന് ടണ്‍ ഓക്‌സിജനാണ് പ്രതിദിനം ജില്ലയില്‍ ആവശ്യമായി വരുന്നതെന്നും ഭരണകൂടം അറിയിച്ചു.

ബിപിസിഎല്ലില്‍ നിന്നും 2 ടണ്‍, കെ എം എം ല്ലില്‍ നിന്നും ഒരു ടണ്‍ ഉള്‍പ്പെടെയും ജില്ലയിലെ സ്വകാര്യ ഗ്യാസ് ഏജന്‍സികളില്‍ നിന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളേജ്, ആലുവ ജില്ലാ ആശുപത്രി, സിയാല്‍, പി വി എസ് എന്നീ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ ലിക്വിഡ് ഓക്‌സിജന്‍ ആണ് ഉപയോഗിക്കുന്നത്. പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സംവിധാനവും പൂര്‍ണ്ണ സജ്ജമാണ്.

ജില്ലയിലെ എഫ് എല്‍ ടി സി കളിലും നിരീക്ഷണ കേന്ദ്രങ്ങളിലും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സംവിധാനവും ഉപയോഗത്തിലുണ്ട്. കൂടാതെ ഫാക്ട്
നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും.

കോവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാ മേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ ഡെസ്‌ക്ടോപ്പ് പള്‍സ് ഓക്സീമീറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News