സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 35 വയസ്സായിരുന്നു. മാധ്യമപ്രവർത്തകൻ ആയിരുന്ന ആശിഷ് , യെച്ചൂരിയുടെ പേരിൽ അറിയപ്പെടാതെ സ്വന്തം വ്യക്തിത്വത്തിൽ പൊതുസമൂഹത്തിൽ അറിയപ്പെടാനായിരുന്നു ആശിഷ് ആഗ്രഹിച്ചിരുന്നത്.
രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദില്ലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ആശിഷിന് 35 വയസ് മാത്രമായിരുന്നു പ്രായം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഐസിയുവിൽ ആയിരുന്ന ആശിഷിന്റെ മരണം പുലർച്ചെ 5.30ഓടെയായിരുന്നു
അതേസമയം, ആഷിശിന് കൊവിഡ് ബാധിച്ചതോടെ സീതാറാം യെച്ചൂരി ക്വാറന്‍റൈനിൽ പോയിരുന്നു. സഹോദരനും കൊവിഡ് ബാധിച്ചു ചികിത്സയിലാണ്. ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകൻ ആയതിനാൽ തന്നെ സീതാറാം യെച്ചുരിയുടെ പേരിൽ അറിയപ്പെടാൻ ആശിഷ് ആഗ്രഹിച്ചിരുന്നില്ല. പൊതുസമൂഹത്തിൽ സ്വന്തം പേര് തന്നെ വ്യക്തിത്വമാക്കി ജീവിക്കാൻ ആഗ്രഹിച്ച വ്യക്തികൂടിയായിരുന്നു ആശിഷ്.. ഇന്ദ്രാണി മജുംദാറാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here