എന്റെ കണ്‍മുന്നിലാണ് ആശിഷ് വളര്‍ന്നു വന്നത് ; ആശിഷിന്റെ വേര്‍പാടില്‍ അനുശോചിച്ച് ജോണ്‍ ബ്രിട്ടാസ്

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ്. ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. ആശിഷ് വളര്‍ന്നത് എന്റെ കണ്‍മുന്നിലാണ്. ഞങ്ങളൊക്കെ ഒരു കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്.

ഞാനൊക്കെ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഒരു ചെറിയ കുഞ്ഞായിരുന്നു ഇവന്‍. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, സീതാറാം യെച്ചൂരിയുടെയും ഭാര്യ ഇന്ദ്രാണി മജുംദാറിന്റെയും കൂടെ ആശിഷും ആഷിന്റെ മൂത്ത സഹോദരി അഖിലയും കൊച്ചുകുട്ടികള്‍ ആയി ഞങ്ങളുടെ ഒക്കെ മുന്‍പില്‍ വന്ന് കളിച്ചുകൊണ്ടിരിക്കുന്ന രംഗമാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.

അത്രത്തോളം അടുത്തു പെരുമാറിയിരുന്ന ഒരാളാണ് ആശിഷ്. പിന്നീട് ദില്ലിയില്‍ നിന്ന് മാറിയതിനു ശേഷം ആശിഷുമായി ബന്ധമില്ലെങ്കില്‍ പോലും ആ പഴയ കാലം ഒക്കെ എന്റെ മനസ്സില്‍ വളരെയധികം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇവന്റെ ഓരോ കുസൃതിയും കുറുമ്പും ഒക്കെ.
പിന്നീട് മാധ്യമപ്രവര്‍ത്തകന്‍ ആയി മാറിയപ്പോഴും ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആശിഷിന്റെ പ്രവര്‍ത്തനം വീക്ഷിക്കാന്‍ ഉള്ള അവസരം ലഭിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇത് നടുക്കുന്ന ഒരു വാര്‍ത്തയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. സീതാറാമിന്റെ രണ്ടാമത്തെ മകനും കോവിഡാണ്. ദില്ലിയുടെ ഭീതിജനകമായ ഒരു അവസ്ഥ കൂടിയാണ് ഈ മരണം നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു സന്ദേശം. 33, 34 വയസ്സുള്ള ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന് പോലും അതിജീവിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് ദില്ലിയുടെ സാഹചര്യം മാറിയിരിക്കുന്നു.

ആള്‍ക്കാര്‍ക്ക് ബെഡ്ഡുകള്‍ കിട്ടുന്നില്ല. ഓക്‌സിജന്‍ കിട്ടുന്നില്ല, വെന്റിലേറ്ററില്ല.. ഐസിയു ഇല്ല.. മരുന്നുകളില്ല.. ജനങ്ങള്‍ ദില്ലിയില്‍ നിന്നും പലായനം ചെയ്യുന്നു. ഇന്ത്യ പോലുള്ള വലിയ രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ ഇതാണ് കോവിഡ് സൃഷ്ടിച്ച അവസ്ഥയെങ്കില്‍ എന്തായിരിക്കും സാധാരണ ജീവിതം എന്നതിനെക്കുറിച്ച് കൂടി ചിന്തിക്കാനാണ് ഈ മരണം എന്നെ പ്രേരിപ്പിക്കുന്നത്. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News