മകന്റെ മരണത്തിലും യെച്ചൂരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ്.യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് തൊട്ട്പിന്നാലെയാണ് അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്തെത്തിയത് . ബിഹാറിലെ ബിജെപി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ മിതിലേഷ് കുമാര്‍ തീവാരിയാണ് വിവാദപരാമര്‍ശം നടത്തിയത്.

ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ ആശീഷ് യെച്ചൂരി ചൈനീസ് കോറോണ ബാധിച്ച് മരിച്ചുവെന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. എന്നാൽ , വിവാദമായതോടെ ബിജെപി നേതാവ് ട്വീറ്റ് പിന്‍വലിച്ചു.

ട്വീറ്റിനെതിരെ ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ഇന്ന് പുലര്‍ച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപ്രത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 35 വയസ്സായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.‌

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News