മകന് വിടപറഞ്ഞ് അച്ഛൻ, യെച്ചൂരിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മകൻ ആശിഷ് യെച്ചൂരിക്ക് വിട പറഞ്ഞുകൊണ്ട് സീതാറാം യെച്ചൂരി പങ്കുവെച്ച പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.കൊവിഡ് മഹാമാരിയെ നേരിടാൻ നാടും നഗരവും ഒന്നിച്ച് നിൽക്കുന്നതിടെ ഒപ്പം ഉള്ളവരുടെ വിയോഗം തീരാദുഃഖം തന്നെയാണ് . ഈ സാഹചര്യത്തിൽ ഇന്ത്യൻ ജനതയ്ക്ക് കൊവിഡിനെ അതിജീവിക്കാൻ കരുത്ത് പകരുന്ന വാക്കുകളാണ് യെച്ചൂരിയുടേത് .

‘ഇന്നുച്ചയ്ക്ക് എന്റെ മകന് വിട നൽകി
ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.
ഈ ഇരുണ്ട നിമിഷങ്ങളെ നേരിടാൻ ഞങ്ങൾക്ക് ശക്തി തന്ന ഓരോരുത്തർക്കും നന്ദി.
ഈ മഹാമാരി എണ്ണമറ്റ ജീവിതങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു; അതിനാൽ ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്നു ഞാനറിയുന്നു.’

മരിച്ചു കഴിഞ്ഞപ്പോഴാണ് സഖാവ് സീതാറാം യെച്ചൂരിക്ക് മക്കളുണ്ടെന്ന് അറിഞ്ഞതെന്ന് അനുശോചനം രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗം ആളുകളും പറഞ്ഞിരുന്നു .സ്വന്തം സ്വാധീനം ഒരു രീതിയിലും വ്യക്തിപരമായി ഉപയോഗിക്കാത്ത വ്യക്തിയാണ് യെച്ചൂരിയെന്നതിന് തെളിവാണിത് .മകന്റെ വിയോഗത്തിലുണ്ടായ ദുഃഖത്തിനിടയിലും യെച്ചൂരി ജനങ്ങളെ കൂടി ഓർക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയുമാണ്.

കഴിഞ്ഞ ദിവസമാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപ്രത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 35 വയസ്സായിരുന്നു.രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here