ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 400ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ജോഷിമഠിലെയും ഡെറാഡൂണിലെയും സൈനിക ആശുപത്രികളിൽ ഇവരെ പ്രവേശിപ്പിച്ചു.
ഇന്ത്യ- ചൈന അതിർത്തിക്ക് സമീപം ജോഷിമഠ് സെക്ടറിലെ നിതി താഴ്വരയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയും മഴയും തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഫെബ്രുവരിയില്‍ ചമോലിയിലുണ്ടായ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ എൺപതോളം പേരാണ് കൊല്ലപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here