ആർത്തവ സമയത്ത് വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട് .ഇതിനുകാരണമായത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റാണ്
ആർത്തവ സമയത്ത് പ്രത്യേക രോഗപ്രതിരോധ ശേഷി കുറവ് ഉണ്ടാകുമെന്നും അതിനാൽ ആർത്തവത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിനെടുക്കരുതെന്നുമാണ് പോസ്റ്റിൽ പറയുന്നത്.
യഥാർഥത്തിൽ ആർത്തവ സമയത്ത് വാക്സിനെടുക്കാമോ?
മേയ് ഒന്നുമുതൽ ആർക്കുവേണമെങ്കിലും വാക്സിനെടുക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ വിശദീകരണം നൽകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നാണ് പി.ഐ.ബി പറയുന്നത്.
#Fake post circulating on social media claims that women should not take #COVID19Vaccine 5 days before and after their menstrual cycle.
Don’t fall for rumours!
All people above 18 should get vaccinated after May 1. Registration starts on April 28 on https://t.co/61Oox5pH7x pic.twitter.com/JMxoxnEFsy
— PIB Fact Check (@PIBFactCheck) April 24, 2021
‘സ്ത്രീകൾ ആർത്തവത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിനെടുക്കരുതെന്ന തെറ്റായ വാദം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കിംവദന്തികളിൽ വീഴരുത്. മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിൻ സ്വീകരിക്കണം’ -പി.ഐ.ബി പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും രംഗത്തെത്തിയിരുന്നു. വാക്സിനും ആർത്തവ സമയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങൾ തെളിയിച്ചതായും അവർ ചൂണ്ടിക്കാട്ടി.
തെറ്റായ പ്രചാരണങ്ങൾ വിശ്വസിച്ച് ആരും വാക്സിനെടുക്കുന്നതിൽനിന്ന് പിന്മാറരുതെന്നും എല്ലാവരും തങ്ങളുടെ ഊഴമനുസരിച്ച് വാക്‌സിൻ യജ്ഞത്തിൽ പങ്കാളികളാകണമെന്നും ഗൈനേക്കാളജിസ്റ്റായ ഡോ. മുൻജാൽ വി കപാഡിയ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here