പ്രാണവായുവില്ലാതെ ഇന്നും പൊലിഞ്ഞത് പത്തോളം ജീവനുകൾ. ഹരിയാനയിലും ആന്ധ്രയിലുമാണ് മരണങ്ങൾ ഉണ്ടായത്. ദില്ലിയിൽ ഉൾപ്പെടെ ഓക്സാജൻ ക്ഷാമം രൂക്ഷമായി തുടരുന്നു.
അതേ സമയം രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന പാർലമെന്ററി സമിതി മുന്നറിയിപ്പ് മോദി സർക്കാർ അവഗണിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.
ഇതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നത്. ഹരിയാനായിലെ ഹിസറിൽ 5പേർക്കാണ് ഇന്ന് ജീവൻ നഷ്ടമായത്.
ഇതോടെ 12പേർക്കാണ് ആകെ ഓക്സിജൻ ലഭിക്കാതെ ഹരിയാനായിൽ ജീവൻ നഷ്ടമായതും. ആന്ധ്രയിലും ഓക്സിജൻ ക്ഷാമം രൂക്ഷമെന്നും 5 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനങ്ങളും ശക്തമാകുകയാണ്. കഴിഞ്ഞ നവംബറിൽ പ്രൊഫസർ രാം ഗോപാൽ യാദവ് അധ്യക്ഷനായ പാർലമെന്ററി സമിതി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകാൻ കാരണം.
ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്നും കൃത്യമായ നടപടി വേണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അഭിഭാഷക രശ്മിതയും വിമർശിച്ചു.
ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ്, ഗുണനിലവാരം, ആഭ്യന്തര ഉൽപ്പാദനത്തിലെ കാലതാമസം എന്നിവയിലും മുന്നറിയിപ്പ് നല്കിയിരുന്നു. അതേ സമയം പിഎം കെയർ ഫണ്ട് ഉണ്ടായിരുന്നിട്ടും ചെലവഴിക്കാൻ കൂട്ടാക്കിയിരുന്നില്ല.
60ഓളം ജീവനുകൾ പ്രാണവായുവില്ലാതെ നഷ്ടമായപ്പോഴാണ് പിഎം കെയർ ഫണ്ട് ഉപയോഗിച്ചു 551 പ്ലാന്റുകൾ നിർമിക്കാൻ കേന്ദ്രസർക്കാർ തയ്യാറായതും. അതിനിടയിൽ ഓക്സിജൻ ക്ഷാമം നേരിടുമ്പോഴും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ് കേരളം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here