ആഗ്ര:ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് സ്വന്തം പിതാവിന്റെ മൃതശരീരം കാറിന് മുകളിൽ കെട്ടിവച്ച് യുവാവ് ശ്മശാനത്തിലെത്തിച്ചു. ആഗ്രയിലെ മോക്ഷധാമിലാണ് ഹൃദയഭേദകമായ സംഭവം.
കൊവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെയാണ് നഗരത്തിൽ ആംബുലൻസ് ലഭ്യമല്ലാതായത്. നഗരത്തിൽ മാത്രം ശരാശരി 600 കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഒമ്പത് ദിവസത്തിനിടെ 35 ജീവനുകൾ പൊലിഞ്ഞു.
ആംബുലൻസ് കിട്ടാനായി ആറു മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ആഗ്രയിലെ സ്വകാര്യ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മെയിൻപുരി, ഫിറോസാബാദ്, മഥുര ,ആഗ്ര എന്നിവിടങ്ങളിലെ ഗുരുതര രോഗികളെ നഗരത്തിലേക്കാണ് അയക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here