സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് 406 പേരിലേക്ക് വരെ പകരാം

ജനം സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ കൊറോണ വൈറസ്? ബാധിതനായ ഒരു രോഗിയില്‍നിന്ന് ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്ന് കണ്ടെത്തല്‍. 30 ദിവസത്തിനകം ഇത്രയും പേര്‍ക്ക് പകരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. അതിനാല്‍ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുകന്നുതും അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. സാമൂഹിക അകലം സാമൂഹിക വാക്സിനാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കുന്നതില്‍ 50 ശതമാനം വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത കൂടുതലാണ്. 15 പേര്‍ക്ക് രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ.

ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ സി എം ആര്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐ സി എം ആര്‍ പഠനം.

വൈറസ് ബാധയുണ്ടായതിന് ആശുപത്രിയില്‍ അഭയം തേടുന്നത് ഒഴിവാക്കണമെന്നും അത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പരിചരണം പൂര്‍ണമായി ലഭിക്കാന്‍ സാരമായി ബാധിച്ചവര്‍ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരില്‍ ഭീതി വ്യാപിക്കാന്‍ ഇത് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആറടിയില്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കുന്ന രണ്ട് പേര്‍ക്കിടയില്‍ രോഗം കൈമാറാനുള്ള സാധ്യത കുറവണെന്നും പഠനം വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് വീടിനുള്ളില്‍പ്പോലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. അനാവശ്യമായി പുറത്തിറങ്ങരുത്. പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുത്. ആശുപത്രി കിടക്കകളും ഓക്സിജനുമെല്ലാം അനിവാര്യ ഘട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം.

രോഗികളില്ലെങ്കില്‍ പോലും വീടിനകത്തും മാസ്‌ക് ധരിച്ചുതുടങ്ങേണ്ട സമയമാണിതെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന സമയത്തും മാസ്‌ക് വേണം. വീട്ടില്‍ ചികിത്സയിലുള്ളവര്‍ നിര്‍ബന്ധമായും ധരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News