കോഴിക്കോട് 10 തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ 28 മുതല്‍ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കും.

ചികിത്സ, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കല്ലാതെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അനുവദിക്കപ്പെട്ട കടകള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ.

ഹോട്ടലുകളില്‍ രാത്രി ഒന്‍പത് മണി വരെ പാഴ്‌സല്‍ അനുവദനീയമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളില്‍നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേയ്‌ക്കോ പ്രവേശിക്കാന്‍ അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കുറയുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരും.

എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ടെസ്റ്റ് നടത്തുകയും സമ്പര്‍ക്കത്തില്‍ വന്ന ആളുകളെ കണ്ടെത്താന്‍ പ്രത്യേക ശ്രദ്ധ കൊടുക്കുകയും വേണം. പോലീസ്, സെക്ടര്‍ മജിസ്‌ട്രേറ്റ്, ക്ലസ്റ്റര്‍ കമാന്‍ഡര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജില്ലാ പോലീസ് മേധാവികള്‍, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്നിവരുടെ കര്‍ശന നിരീക്ഷണവും ഉണ്ടാവും.

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികമായ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കല്‍കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. എപ്രില്‍ 28 മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here