ലഖ്നോ: മുത്തച്ഛന്റെ ജീവൻ നിലനിർത്താൻ ട്വിറ്ററിലൂടെ ഓക്സിജൻ ചോദിച്ച യുവാവിനെതിരെ യു.പി പൊലീസ് കേസെടുത്തു . മനപ്പൂർവം ഭീതി പരത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. സംസ്ഥാന സർക്കാറിനും ജനങ്ങൾക്കുമെതിരെ ഇയാൾ കുറ്റം ചെയ്തുവെന്നാണ് കേസെടുത്ത യു.പി പൊലീസിെൻറ നിലപാട്.
തിങ്കളാഴ്ചയാണ് ശശാങ്ക് യാദവ് സോനു സൂദിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ സഹായമഭ്യർഥിച്ച് ട്വീറ്റിട്ടത്. ശശാങ്ക് യാദവിന്റെ ട്വീറ്റ് സുഹൃത്തുക്കളിലൊരാളായ അങ്കിത് യാദവ് ഇത് റീട്വീറ്റ് ചെയ്യുകയും ഒരു ദേശിയ മാധ്യമത്തിന്റെ എഡിറ്ററോട് സഹായം അഭ്യർഥിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഷെർവാനി കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്മൃതി ഇറാനിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. സ്മൃതി ഇറാനി ഉടൻ തന്നെ ഇക്കാര്യത്തിൽ മറുപടി നൽകി. ശശാങ്കിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇറാനിയുടെ മറുപടി. ഇക്കാര്യം ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും ശശാങ്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇറാനി വ്യക്തമാക്കി.
പിന്നീട് അങ്കിത് യാദവ് സുഹൃത്തിെൻറ മുത്തച്ഛൻ മരിച്ചുവെന്ന് മാധ്യമങ്ങളെ അറിയിച്ചു. തുടർന്ന് ഷെർവാനി ഇക്കാര്യം സ്മൃതി ഇറാനിയെ അറിയിക്കുകയും അവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് അങ്കിതിെൻറ മുത്തച്ഛന് ഓക്സിജൻ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ലെന്നും ഇത്തരം ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് അമേഠി പൊലീസ് രംഗത്തെത്തി. ഐ.പി.സി സെക്ഷൻ(188, 269, 505(1)) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here