ഓക്‌സിജന്‍ ക്ഷാമം: യു.പിയില്‍ പ്രാണവായു കിട്ടാതെ എട്ട് കൊവിഡ് രോഗികള്‍ കൂടി മരിച്ചു : ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആവർത്തിച്ച് യോ​ഗി

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പി ആഗ്രയിലെ ആശുപത്രിയിലാണ് സംഭവം.

ആഗ്രയിലെ പാരാസ് ഹോസ്പിറ്റലിലാണ് കൊവിഡ് രോഗികള്‍ മരിച്ചത്. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി ജീവനക്കാരന്‍ തനു ചതുര്‍വേദി പറഞ്ഞത്.ഉത്തര്‍പ്രേദശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന യു. പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇത്രയധികം പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മെഡിക്കല്‍ ഓക്‌സിജന്റെ കുറവുണ്ടായെന്നും അത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും ആഗ്രയിലെ ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിംഗ് പറഞ്ഞത്.കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായതാണ് ഓക്‌സിജന്‍ ക്ഷാമത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ‘അഭ്യൂഹങ്ങള്‍’ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചുകെട്ടുമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

യഥാര്‍ഥ പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച്
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News