ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസ്: മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്.

അക്രമി സംഘത്തിലുള്ളവരുമായി സംഭവത്തിനു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ ഗൂഡാലോചനയില്‍ ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഇവരെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ. ബുധനാഴ്ച ഉച്ചയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിയ്ക്ക് വെട്ടേറ്റത്.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് എബിയെ വെട്ടിയത്. അക്രമി സംഘത്തെ അനുഗമിച്ച് ഒരു കാറും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കാര്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി.

കഴക്കൂട്ടം സൈബര്‍സിറ്റി എ സി യുടെ നേതൃത്വത്തില്‍ ശ്രീകാര്യം പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News