കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപിന്റെ ഡാന്‍സ്’; മഞ്ജു വാര്യര്‍

അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. പ്രേക്ഷകര്‍ അത് ഒരേ മനസോടെ സ്വീകരിച്ചപ്പോഴും സമൂഹത്തിലെ ചില വിഭാഗക്കാര്‍ അതില്‍ മതം കുത്തിക്കയറ്റി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ ജാനകിക്കും നവീനും പിന്തുണയായി എത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും റാസ്പുട്ടീന്‍ ഡാന്‍ സമൂഹമാധ്യമത്തില്‍ വൈറലായത് ഒരു കുടിയന്റെ രൂപത്തിലാണ്. സനൂപ് എന്ന കലാകാരന്റെ ഗംഭീരമായ പ്രകടനത്തിനും സോഷ്യല്‍ മീഡിയ കൈയ്യിടിച്ചു. ഇതേ കുറിച്ചുള്ള അഭിപ്രായം ഒരു നര്‍ത്തകി എന്ന നിലയില്‍ നടി മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

മഞ്ജുവിന്റെ വാക്കുകള്‍:

‘ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്. അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയ്യടിച്ചു. പുരികം ചുളിച്ചവര്‍ക്ക് നേരെ ഒരേ ശബ്ദത്തില്‍ നൃത്തത്തിന് എന്ത് മതമെന്ന് ചോദിച്ചു. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്ന് തന്നെയാണ്. അതില് വേര്‍ തിരിവുകളോ വേലികെട്ടുകളോ ഇല്ല. സനൂപ് കുമാറിന്റെ റാസ്പുട്ടീന്‍ ഡാന്‍സിന്റെ ആകര്‍ഷണവും അത് തന്നെ. കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല അതിനെ കാണേണ്ടത്. ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ്. മദ്യപിക്കാതെയായിരുന്നു പ്രകടനമെന്നതിലുണ്ട് സനൂപിന്റ മികവ്. പ്രൊഫഷണല്‍ ഡാന്‍സറായ ആ യുവാവിന്റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു നൃത്തത്തോടുള്ള ആത്മാര്‍ത്ഥത.’

ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. മഞ്ജു വാര്യരുടെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുര്‍മുഖം ചിത്രീകരിച്ചതെന്ന് മഞ്ജു പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News