തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് സതീശൻ നായരാണ് ഭാര്യയായ ഷീജയെ വെട്ടി കൊല്ലപ്പെടുത്തിയത്.
വെട്ടേറ്റ ഷീജയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കവ്വേ വഴി മദ്ധ്യേ മരിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പോലീസ് കേസ് എടുത്തു.
സതീശന്‍ നായരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീജ മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശന്‍ നായര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മക്കള്‍ രണ്ടുപേരും ഓണ്‍ലൈന്‍ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
സതീശന്‍നായും ഷീജയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പോയ സമയത്താണ് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും കൊലപാതകം നടക്കുകയും ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here