തെരഞ്ഞെടുപ്പാവശ്യങ്ങൾക്കായി ബി.ജെ.പി കൊണ്ടു പോയ കുഴൽപ്പണം കൊടകരയിൽ വച്ച് കവർന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ പിടിയിൽ.
ഒന്നാം പ്രതി മുഹമ്മദലിയും വിവരം മോഷണ സംഘത്തിന് ചോർത്തി നൽകിയ അബ്ദുൾ റഷീദുമാണ് പൊലീസിൻ്റെ പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലാകുന്ന പ്രതികളുടെ എണ്ണം പത്തായി.
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കവർന്ന സംഭവ വം ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരൻ മുഹമ്മദലിയും വിവരം ചോര്‍ത്തി നല്‍കിയ കോഴിക്കോട് സ്വദേശി അബ്ദുൾ റഷീദുമാണ് പൊലീസിൻ്റെ പിടിയിലായത്.
കണ്ണൂരിൽ നിന്നും ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ ഒന്നാംപ്രതി ആണ് മുഹമ്മദാലി. ഇയാളാണ് സംഭവത്തിൻ്റെ മുഖ്യ സൂത്രധാരൻ. അബ്ദുൾ റഷീദ് കുഴൽപ്പണക്കടത്തിനെ പറ്റിയുള്ള വിവരം മോഷണസംഘത്തിന് ചോർത്തി നൽകി.
കണ്ണൂരിൽ നിന്നാണ് ഇരുവരും പൊലീസിൻ്റെ പിടിയിലായത്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഞ്ചുലക്ഷം രൂപവീതം പ്രതിഫലം കിട്ടിയെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
കവർച്ചയ്ക്കുശേഷം 45 ലക്ഷം രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷിക്കും. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് 10 പേരെയാണ് പോലീസ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here