ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണല്‍ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍.
ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നാണ് പൊതുധാരണ. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. യന്ത്രങ്ങള്‍ 8.30 മുതലും. ഫലസൂചനകള്‍ ഉടന്‍ ലഭിച്ചുതുടങ്ങും. അന്തിമ ഫലം പതിവിലും വൈകുമെന്നാണ് സൂചന.
തപാല്‍ വോട്ടുകളുടെ എണ്ണക്കൂടുതലാണ് കാരണം. വോട്ടെണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞതവണ 140 ഹാള്‍ ഉണ്ടായിരുന്നത് 633 ആയി ഉയര്‍ത്തി. ഒരു ഹാളില്‍ 14 ടേബിള്‍ എന്നത് ഏഴാക്കി കുറച്ചു. സാമൂഹിക അകലം ഉറപ്പാക്കാനാണിത്. ഏപ്രില്‍ 28 വരെ 4,54,237 തപാല്‍ ബാലറ്റ് പോള്‍ ചെയ്തിട്ടുണ്ട്. കാല്‍ലക്ഷം ജീവനക്കാരെ എണ്ണലിനായി നിയോഗിച്ചു.
തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സംവിധാനം ഇക്കുറിയില്ല. കമീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. ‘വോട്ടര്‍ ഹെല്പ്ലൈന് ആപ്പി’ലൂടെയും ഫലമറിയാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here