കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിനു വീഴ്ച പറ്റിയെന്ന ആരോപണം സമൂഹ മാധ്യമങ്ങളിലും ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഹാൻഡിലിലും ഫെയ്സ്ബുക്ക് പേജിലും വരുന്ന പ്രതികരണങ്ങളിൽ രൂക്ഷ വിമർശനമാണുയരുന്നത്.
ബിജെപി ഐടി സെൽ ചെറുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദുരിതങ്ങളുടെ വാർത്തകളും മറ്റും ഷെയർ ചെയ്യുകയാണു വിമർശകർ.
ഗുജറാത്തിലെ തീപിടിത്തത്തിൽ ദുഃഖം പ്രകടിപ്പിച്ചും ഗുരുദ്വാര സന്ദർശനം നടത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വന്ന പോസ്റ്റുകൾക്കു താഴെ ഓക്സിജൻ ക്ഷാമം, ആശുപത്രികളിലെ തിരക്ക്, ശ്മശാനങ്ങളിലെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങളാണ്. മോദി രാജിവയ്ക്കുക എന്ന ഹാഷ്ടാഗും പലരും ഉപയോഗിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here