ബാലകൃഷ്ണപിള്ള, വ്യത്യസ്തമാർന്ന നിലപാടുകൾ സ്വീകരിച്ച രാഷ്ട്രീയ നേതാവ് : മന്ത്രി എ.കെ. ശശീന്ദ്രൻ

മുൻമന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.

താൻ അണിചേരുന്ന മുന്നണിക്കുപരി വ്യത്യസ്തമാർന്ന നിലപാടുകളും ശൈലികളും സ്വീകരിച്ചു പോന്ന രാഷ്ട്രീയ നേതാവായിരുന്നു ആർ.ബാലകൃഷ്ണപിള്ളയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അനുസ്മരിച്ചു.കേരള നിയമസഭയിൽ സാമാജികരായി പ്രവർത്തിച്ച കാലത്ത് ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ഉപദേശ നിർദ്ദേശങ്ങൾ നൽകിയ ഒരു വ്യക്തിയെയാണ് ബാലകൃഷ്ണപിള്ളയുടെ വിയോഗം മൂലം നഷ്ടമായതെന്നും മന്ത്രി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

കേരള രൂപീകരണത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവായിരുന്നു ആര്‍ ബാലകൃഷ്ണപിളള.കേരള കോണ്‍ഗ്രസ്സിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹംപഞ്ചായത്ത് അധ്യക്ഷ സ്ഥാനം മുതല്‍ മന്ത്രി സ്ഥാനം വരെയുളള നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കേരള ചരിത്രത്തിലെ നിരവധി അപൂര്‍വ്വ റെക്കോര്‍ഡുകളുടെഉടമയാണ് ആര്‍ ബാലകൃഷ്ണപിളള.മരണത്തിന് ശേഷവും ഭേദിക്കാനാകാത്ത റെക്കോര്‍ഡുകളും ബാലകൃഷ്ണപിളളയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News