50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണമെന്ന തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ്. 24 മണിക്കൂറിനകം ആശുപത്രികൾ മതിയായ കാരണം കാണിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരവും പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൊവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായാണ് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകിയത്. ചില ആശുപത്രികൾ ഇതു പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here