ഇവിടെ തോറ്റിട്ടും നട്ടാല്‍ മുളക്കാത്ത ന്യായീകരണങ്ങള്‍; വി മുരളീധരനെതിരെ ആര്‍എസ് എസ് മുന്‍ പ്രചാരകന്‍

സുകുമാരന്‍ നായര്‍ക്ക് മുരളീധരന്റെ സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ ശരത് എടത്തില്‍. സുകുമാരന്‍ നായരെ സംരക്ഷിക്കും എന്‍എസ്എസ്സിനെ ആക്രമിക്കാന്‍ അനുവദിക്കില്ല എന്നീ വി മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ശരത് എടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.

വി മുരളീധരനെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പിന്റെ പ്രസക്ത ഭാഗം ഇങ്ങനെ:

ഇവിടെ തോറ്റിട്ടും നട്ടാല്‍ മുളക്കാത്ത ന്യായീകരണങ്ങള്‍..
ജിഹാദികള്‍ വോട്ട് ചെയ്തിട്ട് സീറ്റുകിട്ടിയില്ല എന്നത് ശരിയാണ്. എന്നാല്‍ ജിഹാദികള്‍ സിപിഎമ്മിന് വോട്ട് ചെയ്താല്‍ ബിജെപിയുടെ വോട്ട് ഷെയര്‍ കുറയുന്നതെങ്ങനെയാണ്..?
സി.പി.എമ്മിന് വോട്ടു ചെയ്ത ലക്ഷക്കണക്കിന് പാവപ്പെട്ട ഹിന്ദുക്കള്‍ ജിഹാദികളാണോ…?
ജയിച്ചവന് വിനയവും,
തോറ്റവന് അഹങ്കാരവും.
നിഷ്പക്ഷരായ പൊതുജനം ഏത് സ്വീകരിക്കും..
ഇതുതന്നെയാണ് ഇവിടെ തോല്‍ക്കാനുണ്ടായ കാരണം.
അരിയും തിന്ന്
സ്വന്തക്കാരെയും കടിച്ച്
പിന്നെയും വാഴക്ക് മുറുമുറുപ്പ്…
NB :
കേരളത്തില്‍ വി.മുരളീധരനേക്കാള്‍ അസ്തിത്വമുള്ള സാമൂഹ്യപ്രവര്‍ത്തകനാണ് സുകുമാരന്‍ നായര്‍. അതു കൊണ്ട് സുകുമാരന്‍ നായര്‍ക്ക് മുരളീധരന്റെ സംരക്ഷണത്തിന്റെ ആവശ്യമില്ല.
ആ സമയം കൊണ്ട് തോല്‍വി പഠിക്കൂ.. അല്ലെങ്കില്‍ കണ്ടം വഴി ഓടൂ..

കേരളത്തില്‍ വി.മുരളീധരനേക്കാള്‍ അസ്തിത്വമുള്ള സാമൂഹ്യപ്രവര്‍ത്തകനാണ് സുകുമാരന്‍ നായര്‍. അതു കൊണ്ട് സുകുമാരന്‍ നായര്‍ക്ക് മുരളീധരന്റെ സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശരത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here