തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു . കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.വിശദമായ ഉത്തരവ് അല്പസമയത്തിനകം പുറത്തിറങ്ങും.
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.ലോക്ഡൗൺ ദിവസങ്ങളിൽ വാക്സിനേഷൻ സെൻററുകൾ തുറന്ന് പ്രവർത്തിക്കും.അവശ്യ സർവ്വീസ് ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം വെക്കണം .ചരക്ക് ഗതാഗതത്തിന് നിയന്ത്രണമില്ലെന്നും അതേസമയം ,ട്രെയിൻ ഗതാഗതം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്നും യോഗത്തിൽ വ്യക്തമാക്കി ,ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകിട്ട് പുറത്തുവിടും.
അതേസമയം,കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത് . കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിർദേശപ്രകാരമാണ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here