വലിയ ഇടയന് നാട് വിട ചൊല്ലി

വലിയ ഇടയന് നാട് വിട ചൊല്ലി. തിരുവല്ല സദാ ആസ്ഥാനത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേകയിടത്ത് ഔദ്യോഗിക ബഹുമതികളോടെ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്തയെ കബറടക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെത്തി അന്തിമോപചാരം അർപ്പിച്ചു

പരിധികളില്ലാത്ത സ്നേഹപ്രവാചകൻ ഒടുവിൽ യാത്രയായി. ഒരു നൂറ്റാണ്ടിലധികമുള്ള കാലഘട്ടത്തിലെ ഓർമകൾ സമൂഹത്തിന് മുന്നിൽ തുറന്നു  വെച്ചായിരുന്നു ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്തയുടെ വിടവാങ്ങൽ.

കബറടക്ക ശുശ്രൂഷയ്ക്ക് മുന്നോടിയായി തിരുവല്ല സദ ആസ്ഥാനത്ത് നഗരി കാണിക്കൽ ചടങ്ങ് നടന്നു. മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ വലിയ മെത്രാപ്പൊലീത്ത അന്ത്യഘട്ട ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പ്രത്യേക കബറിടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പിന്നിട്  സംസ്കാര ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ  സഭാ ആസ്ഥാനത്തെത്തി  അന്തിമോപചാരം അർപ്പിച്ചു.

വിവിധ സഭാ മേലധ്യക്ഷ പ്രതിനിധികൾ, രാഷ്ടീയ ,സാമൂഹ്യ, സാംസ്കാരിക രംഗത്തെ  പ്രമുഖരും അദരാഞ്ജലികൾ അർപ്പിക്കാനെത്തി. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച്  രണ്ടു ദിവസങ്ങളിലായി നടന്ന പൊതുദർശന ചടങ്ങിൽ നിരവധി ആളുകളും  അന്ത്യാഞ്ജലി അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News