മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും പ്രണയയാത്രക്ക് 42 വയസ്

1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. രണ്ടു സിനിമകളിൽ മാത്രമാണ് ആ സമയത്ത് മമ്മൂട്ടി അഭിനയിച്ചത്. വക്കീൽ ജോലി ഉപേക്ഷിച്ചു നടനാകുക എന്ന സ്വപ്നത്തിലേക്ക് മമ്മൂട്ടിയെ യാത്ര ചെയ്യാൻ പിന്തുണച്ചത് സുൽഫത് ആണ്.

മമ്മൂട്ടി ഒരിക്കൽ ഭാര്യയെ നിർവചിച്ചത് ഇങ്ങനെ  “ഭാര്യ എന്നു പറയുന്നത് ഒരു രക്തബന്ധമല്ല, അച്ഛൻ, അമ്മ, ചേട്ടൻ,​ ഇളയച്ഛൻ, അമ്മാവൻ,​ അമ്മായി തുടങ്ങിയ മറ്റു ബന്ധങ്ങളെ പോലെയല്ല അത്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചു മാറ്റാൻ പറ്റില്ല. പക്ഷേ ഭാര്യ എന്ന ബന്ധം വേണമെങ്കിൽ മുറിച്ചുമാറ്റാനാവും. പക്ഷേ അപ്പോഴും നമ്മൾ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, ഈ ഭാര്യ എന്ന ബന്ധത്തിലൂടെയാണ് മറ്റെല്ലാ ബന്ധങ്ങളും നമുക്ക് ഉണ്ടാവുന്നത്.” തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് മമ്മൂട്ടി പലപ്പോഴും സുൽഫത്തിനെക്കുറിച്ച് പറഞ്ഞിട്ടൂള്ളത്.ജെ ബി ജങ്ഷനിൽ പങ്കെടുക്കവെ നടൻ കുഞ്ചനോട് ദുല്ഖറിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ “നല്ല കുട്ടിയാണ് ദുല്ഖർ.ആ മകൻ അത്രയും നല്ല ആളായില്ലെങ്കിലേ അത്ഭുദമുള്ളു. അതിന്റെ എല്ലാ ക്രെഡിറ്റും അമ്മ സുൽഫത്തിനുള്ളതാണ് എന്നാണ് കുഞ്ചനും ശോഭ കുഞ്ചനും ഒരേ സ്വരത്തിൽ പറഞ്ഞത്.
ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തായിരിക്കും എന്നാണ് മണിയൻപിള്ളരാജു ഒരിക്കൽ പറഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ രണ്ടു പ്രണയിതാക്കളെ കണ്ടാണ് ഞാൻ വളർന്നതെന്ന് ഒരിക്കൽ ദുൽഖർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. “വീട്ടിൽ നിന്നും സെറ്റിലേക്ക് പോയാൽ ഓരായിരം തവണ ബാപ്പയും ഉമ്മയും പരസ്പരം വിളിക്കും. എത്ര അകലയാണെങ്കിലും അവർ ഒരുമിച്ചാണ്. എന്താണ് ഇത്രയും വിളിക്കാൻ എന്ന് ഞങ്ങൾ എപ്പോഴും കളിയാക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News