ലഖ്നോ: ഓക്സിജൻ ക്ഷാമത്തെ കുറിച്ച് രോഗികളെ അറിയിച്ചതിന് ഉത്തർ പ്രദേശിൽ ആശുപത്രിക്കെതിരെ കേസ്. ഒരു മാസം മുമ്പ് യോഗി സർക്കാർ കൊവിഡ് ചികിത്സ കേന്ദ്രമായി മാറ്റിയ സൺ ആശുപത്രിയിലാണ് സംഭവം. 45 ബെഡുള്ള ആശുപത്രിയിൽ മേയ് മൂന്നിന് 38 രോഗികൾ ഓക്സിജൻ സഹായത്തോടെ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച 28 പേരുള്ളതിൽ 20 പേർക്കും ഓക്സിജൻ നൽകേണ്ട സാഹചര്യമായിരുന്നുവെന്നും പറയുന്നു.
ആശുപത്രിയിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതോടെ ബന്ധുക്കളെ വിവരം അറിയിക്കുകയും രോഗികളെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.ഓക്സിജൻ ലഭ്യത അടിയന്തരമായി പരിഹരിക്കാതിരിക്കുന്നത് വംശഹത്യക്കു തുല്യമായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിറ്റേന്നാണ് ആശുപത്രിക്കെതിരെ കേസ്. പൊലീസ് നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ആശുപത്രി പ്രതിനിധി അഖിലേഷ് പാണ്ഡെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here