അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ കൊവിഡ് -19 ബാധിച്ചു മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസമാണ് രാജനെ പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് നാടുകടത്തിയതിന് ശേഷം രാജനെയും കൂട്ടാളികളെയും കനത്ത സുരക്ഷാ സംവിധാനമുള്ള തിഹാർ ജയിലിലാണ് പാർപ്പിച്ചത് .
മുംബൈയിൽ കൊള്ളയടിക്കൽ, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട 70 ഓളം ക്രിമിനൽ കേസുകൾ രാജൻ നേരിടുകയായിരുന്നു. കേസുകൾ പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറി. ഇവരെ വിചാരണ ചെയ്യാൻ പ്രത്യേക കോടതിയും രൂപീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here