വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണം: മുഖ്യമന്ത്രി

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ അവര്‍ക്ക് വേണ്ടി ലഭ്യമാക്കും. രോഗബാധിതരാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്ടാക്ടായിരിക്കും.

അവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് ഉറപ്പുവരുത്തേണ്ടത് വാര്‍ഡ് തല സമിതിയുടെ ഉത്തരവാദിത്തമാണ്. രോഗികളാകുന്നവര്‍ അവരുടെ വാര്‍ഡ് മെമ്പറുടെ നമ്പര്‍ കൈയ്യില്‍ കരുതണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണം.

അത്തരം ഘട്ടത്തില്‍ ഉടനെ ചെയ്യേണ്ടത് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ വിവരം അറിയിക്കണം. ആര്‍ആര്‍ടി വിവരം ജില്ലാ കണ്‍ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിങ് ടീമിനെ അറിയിക്കും. രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച് ഷിഫ്റ്റിങ് ടീം രോഗിയെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കും, മാറ്റും. ഇതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചു.

പഞ്ചായത്തുകളുടെ കീഴിലെ ആംബുലന്‍സുകള്‍ മറ്റ് വാഹനങ്ങള്‍ എന്നിവ കേന്ദ്രീകൃത പൂളില്‍ ഏര്‍പ്പെടുത്തി കൂടുതല്‍ ശക്തമാക്കി.ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഷിഫ്റ്റിങ് നോഡല്‍ ഓഫീസറെ നിയമിച്ചു. ഓരോ വാര്‍ഡ് സമിതിയും കഴിയുമെങ്കില്‍ ആരോഗ്യ സന്നദ്ധ സേന രൂപീകരിക്കണം.

വയോമിത്രം യൂണിറ്റുകളുടെ സേവനം ഉപയോഗിക്കാം. നിലവില്‍ 106 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്. രോഗികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ജില്ലാ കണ്‍ട്രോള്‍ സെന്ററാണ് നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News