ഒരു നൂറ്റാണ്ടുകാലത്തെ കേരള ചരിത്രം എങ്ങോട്ടുമറിച്ചാലും കളത്തിപ്പറമ്പില്‍ രാമന് ഗൗരിയെ തൊടാതെ ഒരു പുനര്‍വായന സാധ്യമല്ല. ഗൗരിയമ്മ കേരളത്തിന്റെ ചരിത്രമായി നിറഞ്ഞപ്പോള്‍ കേരളം ഗൗരിയമ്മയുടെ ചരിത്രമായി പടരുകയായിരുന്നു. തെരുവിലും സഭയിലും പോരാളിയായി, കേരളത്തിന്റെ വിപ്ലവജ്വാലയായി മാറിയ ഈ സ്ത്രീരത്നം ഇനി മനുഷ്യഹൃദയങ്ങളിലെ ചുവപ്പന്‍ താരകമായി തുടരും.
കരയാത്ത ഗൗരീ, തളരാത്ത ഗൗരീ
കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളീ
ശാസനയും കരുതലുമാണ് കെ ആര് ഗൗരിയുടെ മുഖമുദ്ര. ഹൃദയവികാരതയുടെ അനുഭവക്കടലായി നിറഞ്ഞൊഴുകുന്നതിനൊപ്പം ഗൗരിയില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും ഉള്‍ച്ചേരുന്നു. ഏറ്റവുമിഷ്ടപ്പെടുന്നതിനോട് ഏറ്റവും ആത്മാര്‍ഥമായി പിണങ്ങാന്‍ നമ്മള് ഗൗരിയമ്മയുടെ ജീവിതത്തില്‍ നിന്ന് പരിശീലിക്കേണ്ടിയിരിക്കുന്നു.
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു
എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിവയ്ക്കുമ്പേള് ഉലയിലൂതിക്കാച്ചിയ ഒരു തലമുറയുടെ തീയൂതിപ്പെരുക്കുന്ന തുരുത്തിയായി ഗൗരിയമ്മ മാറുന്നു.
ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി ഗ്രാമത്തിൽ പാർവ്വതിയമ്മയുടെയും കളത്തിപ്പറമ്പിൽ രാമന്റെയും മകളായി 1919 ജൂലൈ 14-ന് ജനനം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനും ട്രേഡ് യൂണിയന് നേതാവുമായ ജ്യേഷ്ഠസഹോദരൻ സുകുമാരന്‍.
ഐക്യകേരളത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സ്വന്തമായുണ്ടായിരുന്ന 132 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കെഴുതി നല്കിയ കുടുംബം. ഗൗരിയമ്മയെന്ന വിപ്ലവവനിതക്ക് പോരാട്ടത്തിന്റെ കനല്‍വഴിയില്‍ കയറിനില്ക്കാന് കുടുംബം ചായ്ച്ചുവച്ച ഈ ഇമ്യൂണിറ്റി ചെറുതായിരുന്നില്ല. തുറവൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദം കരസ്ഥമാക്കി.
എറണാകുളം ലോ കോളേജിൽ നിന്ന് കറുത്ത ഗൗണിന് മേല്‍ നിയമബിരുദവും തുന്നിച്ചേര്‍ക്കുമ്പോള്‍ പിന്നാക്കവിഭാഗത്തിലെ ആദ്യ അഭിഭാഷകയായി മാറുകയായിരുന്നു അവര്‍. സമുദായത്തിന്റെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് ഗൗരിയമ്മ ചേര്‍ത്തലയിലെ കോടതിവ്യവഹാരങ്ങളെ മാനവികതയായി കരുപ്പിടിപ്പിച്ചു.
കേരളവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തീച്ചൂളയിലൂടെ നടന്ന കാലം. സര് സിപിയുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ചേറ്റുപട്ടാളം മനുഷ്യമോചനത്തിനായി പോരടിക്കുന്നവരെയും സംഘടിക്കുന്നവരെയും തേടിപ്പിടിച്ച് വേട്ടയാടുന്ന കാലം. ഒറ്റുകാരായ വര്‍ഗവഞ്ചകരോടും ജന്മിനാടുവാഴിത്തത്തോടും പൊരുതി കേരളത്തിന്റെ നിസ്വവര്‍ഗം മുന്നേറിയപ്പോള്‍ വിദ്യാര്‍ഥിയായ ഗൗരിക്ക് വെറുതേയിരിക്കാനായില്ല.
രക്തരൂക്ഷിതമായ വയലാര്‍ സമരത്തിലൂടെ നേതാക്കളെല്ലാം ഒളിവില്‍ പോയപ്പോള്‍ പി കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും ഒളിവില്‍ കഴിഞ്ഞത് ഗൗരിയമ്മയുടെ വീടിന്റെ തട്ടിന്‍പുറത്ത്. അക്കാലത്ത് സ്വന്തം മരണവാറന്റ് പോലെ കരുതിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ് കാര്‍ഡ് കേരളത്തിന്റെ പ്രിയസഖാവ് തന്നെ ഗൗരിക്ക് എഴുതിനല്‍കി.
കലഹവും പോരാട്ടവും ഭരണകൂട മര്ദ്ദനങ്ങളിലേക്കാണ് ഗൗരിയുടെ ജീവിതത്തെ കൊണ്ടുചെന്നെത്തിച്ചത്. പൊലീസ് മര്‍ദ്ദനങ്ങളുടെ ഭീകരതയെക്കുറിച്ച് പിന്നീട് ഗൗരിയമ്മ പറഞ്ഞത് ഇങ്ങനെ – ‘ലാത്തിയ്ക്ക് പ്രജനനശേഷിയുണ്ടായിരുന്നുവെങ്കി
1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിപക്ഷത്തിരുന്നാലും ഭരണപക്ഷത്തിരുന്നാലും ഗൗരിയമ്മയുടെ ചോദ്യങ്ങളും ഉത്തരങ്ങളും സ്പഷ്ടമായിരുന്നു. ആ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പുതുകേരളത്തിന്റെ ചരിത്രപൂരകങ്ങളായി മടങ്ങിനിവര്ന്നത്. അതിന്റെ പുറത്താണ് കേരളം കാലുറപ്പിച്ച് മുമ്പോട്ടുനടക്കുന്നത്.
കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിലെ ഒരു ചോദ്യോത്തരവേള.
മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ ..?
വേണ്ട കോളറയുള്ള വീട്ടിൽ..?
അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ..?
അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ.?
‘ഒന്നും വേണ്ട….
നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്ളേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ.?
ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്കു മാത്രമേയുള്ളു.
അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല.
ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.
‘കുട്ടനാട്ടിലൊക്കെ കോളറയും വസൂരിയും ഓരോ വീട്ടിലും പടർന്നു കയറുകയാണ്. ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് അതു പകരാതിരിക്കാൻ ആളുകളെ നിങ്ങൾക്കൊന്നു തടഞ്ഞു നിർത്തിക്കൂടേ.?
പൊലീസിന്റെ ഉച്ചഭാഷിണികൊണ്ട് രോഗമുള്ള വീട്ടിൽ നിന്നാരും പുറത്തിറങ്ങരുതെന്ന് നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ.?
ഈ രോഗമൊന്നു നിൽക്കുന്നതുവരെ അകത്തു തന്നെ ഇരിക്കാൻ ആവീടുകളിൽ ചട്ടംകെട്ടാൻ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്.?
‘ ആളുകൾ പുറത്തിറങ്ങിയില്ലെങ്കിൽ അവർക്ക് കഞ്ഞിക്കുവകയുണ്ടാവില്ല. അരി സർക്കാർ കൊടുക്കണം. അതു നിങ്ങൾക്കു കഴിയില്ല.
ഞാൻ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങൾക്കു വെളിവുണ്ടെങ്കിൽ, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ.?’
ഗൗരിയമ്മ സഭയില്‍ കത്തിക്കയറിയപ്പോള്‍ അത് ജനാധിപത്യ കേരളത്തിലെ ആദ്യത്തെ ലോക്ഡൗൺ നിർദേശമായി മാറി. ഈ മഹാമാരിക്കാലത്തും കേരളം പാറപോലുറച്ച് നില്‍ക്കുന്നത് ഗൗരിയമ്മയെ പോലുള്ള ദീര്‍ഘദര്‍ശികളുടെ ആശയവ്യക്തതതയില് തന്നെ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here