ആർഎസ്എസ്-ബിജെപി പ്രവർത്തകനും സുഹൃത്തും ചാരായ വാറ്റിനിടെ പൊലീസ് പിടിയിലായി

ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റും നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ബിബി ഗോപകുമാറിന്റെ സഹായിയും ,തിരഞ്ഞെടുപ്പ് കാലത്തെ ഡ്രൈവറും ആയിരുന്ന ബിജെപി ,ആർഎസ്എസ് പ്രവർത്തകനുമായ വരിഞ്ഞം തെക്കതിൽ വലിയവിള വീട്ടിൽ രാകേഷ് (31),സുഹൃത്ത് ഇടനാട് ചരുവിള വീട്ടിൽ ഷമീർ (33)എന്നിവരാണ് കള്ള വാറ്റിനിടെ പൊലീസ് പിടിയിലായത് .

ബിവറേജ് ഷോപ്പുകൾ അടച്ച സാഹചര്യം മുതലെടുത്ത്, വൻ തുകയ്ക്ക് രഹസ്യ വില്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനിടയിലാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. പ്രദേശത്ത് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബി ജെ പി ജില്ലാ പ്രസിഡന്റ് ഗോപകുമാറിന്റെ സഹായിയും സുഹൃത്തും ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത് .

എസ് ഐ ബിജു, ഷീന , സലീം,രാജേഷ് ,സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ രാജേഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഷമീറിന്റെ വീട്ടിലാണ് രഹസ്യമായി വാറ്റിയിരുന്നത്. സംഭവ സ്ഥലത്തു നിന്നും 15ലിറ്റർ കോടയും,രണ്ടര ലിറ്റർ ചാരായം, ഗ്യാസ് സിലണ്ടർ ,സ്റ്റൗ , പ്രഷർകുക്കർ ഉൾപ്പടെയുള്ള വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.പ്രതികളെ ചാത്തന്നൂർ പൊലീസ് വൈദ്യപരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.

തിരഞ്ഞെടുപ്പ് സമയത്ത് ചാത്തന്നൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥിയും ,ജില്ലാ പ്രസിഡണ്ടുമായ ബി ബി ഗോപകുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായിരുന്നു രാകേഷ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here