ഗൗരിയമ്മയുമായി നടത്തിയ നേരിട്ട് നടത്തിയ സംഭാഷണത്തില്‍ ചിലത് ഓര്‍മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ റിനീഷ് തിരുവള്ളൂര്‍. സഖാവ് ടി .വി. തോമസിനെയും പ്രണയത്തെ കുറിച്ചു താന്‍ ഗൗരിയമ്മയോട് ചോദിച്ചുവെന്നും ‘എനിക്ക് ഇഷ്ടമായിരുന്നു, ടി.വി ഇപ്പോഴും എന്റെ കൂടയുണ്ട് ‘ ചുമരിലെ ചിത്രം കാണിച്ച് ‘ദാ ചിരിക്കുന്നത് നോക്ക് ‘ എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടിയെന്നും റിനീഷ് പറയുന്നു.
പിന്നെ കുറേ നേരം മിണ്ടാതിരുന്നു, നെടുവീര്‍പ്പിട്ടു, ഞാനപ്പോള്‍ ആ കണ്ണില്‍ തന്നെ നോക്കിയിരുന്നു. കയ്യില്‍ അടക്കിപ്പിടിച്ച താക്കോല്‍ കൂട്ടം കിലുക്കി ആ സന്ദര്‍ഭത്തിലെ നിശബ്ദയില്ലാതാക്കി. ‘ആ അതൊക്കെ അങ്ങിനെയാണ്, ഒരുമിച്ച് ജീവിക്കാന്‍ ഭാഗ്യമില്ലന്ന് കരുതിയാല്‍ മതിയെന്നും ഗൗരിയമ്മ പറഞ്ഞതായി റിനീഷ് ഓര്‍ക്കുന്നു.
ഇടയില്‍ എനിക്കൊരു വാര്‍ണിങ്ങ് ‘ഇതൊന്നും സിനിമയാക്കി കളയരുത്, ഒരുത്തന്‍ എന്നെ കുറിച്ച് ഒരു വഷളന്‍ സിനിമയെടുത്തു. അതില്‍ പറയുന്നതൊന്നും ശരിയല്ല. നിങ്ങള്‍ പത്രക്കാര് അങ്ങിനെ പലതും കണ്ടെത്തും, അതു കൊണ്ട് പറയുകയാണ്.’ ഇത്രയും പറഞ്ഞ് ആ പാര്‍ട്ട് അവിടെ നിര്‍ത്തി.
ഗൗരിയമ്മയുടെ മുറിയില്‍ ശ്രീകൃഷ്ണന്റെ പ്രതിമയുണ്ട്. കൃഷ്ണനെ ഇഷ്ടമാണോന്ന് ചോദിച്ചു. ‘നീയൊക്കെ എവിടുത്തെ പത്രക്കാരനാ, കൃഷ്ണനാണ് ആദ്യത്തെ സോഷ്യലിസ്റ്റ് അതൊക്കെ പഠിക്കണം എന്നിട്ട് ചോദിക്കാന്‍ വാ ‘ ഗൗരിയമ്മയുടെ രാഷ്ട്രീയ ദര്‍ശനത്തിന്റെ സത്ത ആ ഉത്തരത്തിലുണ്ടായിരുന്നെന്നും റിനീഷ് ഓര്‍ത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വായിച്ചു തീരാത്തചരിത്രമാണ് ഗൗരിയമ്മ
‘ഗൗരിയമ്മ ദ അയേൺ ലേഡി’ എന്ന ഡോക്യുമെൻ്ററിക്കു വേണ്ടി ഗൗരിയമ്മയുമായി രണ്ട് അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞു.ഒരു പോരാളിയിൽ നിന്ന് പകർന്നുകിട്ടിയ അഭിമാനകരവും ആവേശകരവുമായ അനുഭവമായിരുന്നു അത്.‘ഒരു പകുതി പ്രജ്ഞയില് നിഴലും നിലാവും മറുപകുതി പ്രജ്ഞയില് കരിപൂശിയ വാവും’ ചങ്ങമ്പുഴ എഴുതിയത് പോലെയാണ്ഗൗരിയമ്മയുടെ ജീവിതം.ജീവിത ദർശനങ്ങൾ കൊണ്ട് നിഴലും നിലാവും വെളിച്ചവും തെളിച്ചവുമായ് ഒരു പകുതിയിൽജീവിച്ചു. മറുപകുതിയിൽ പ്രതിഷേധവും നിഷേധവും കാർക്കശ്യവുമായ് സ്വന്തം നിലപാട് ഉയർത്തിപ്പിടിച്ച മൗലിക വ്യക്തിത്വം .രാഷ്ട്രീയ പ്രവേശനം, വക്കീൽ ജോലി, തിരുകൊച്ചി സഭ, ലോക്കപ്പ് മർദ്ദനം,ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ,ഭൂപരിഷ്ക്കരണ നിയമം, ഇ.എം.എസ്, കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ്, മുന്നണി രാഷ്രീയം, ജെ.എസ്.എസ്. രൂപീകരണം തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും കാലവും സന്ദർഭവും രേഖകളും പരാമർശിച്ചുള്ള മറുപടികൾ. പ്രായം ഓർമ്മയെ ഒട്ടും ബാധിച്ചിട്ടില്ലായിരുന്നു. സഖാവ് സി.എച്ച് കണാരനെ കുറിച്ച് പൊതുവിൽ അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു. കർഷക സംഘത്തിൻ്റെ ഇടപെടലുകൾ. രാഷ്ട്രീയ തീരുമാനങ്ങളിലും നിയമ നിർമാണത്തിലും സഖാവ് സി.എച്ചിൻ്റെ പങ്കിനെ പറ്റിയും സംസാരിച്ചു. ഇടയിൽ ചിലതിൽ വിമർശനം. രാഷ്ട്രീയത്തിലും സമൂഹത്തിലുംസ്ത്രീകൾക്ക് തുല്ല്യത വേണം തുടങ്ങിയ നിലപാടുകൾ അക്കമിട്ട് വിശദീകരിച്ചു.വിയോജിപ്പുകൾ പറയുമ്പോഴുള്ള തികഞ്ഞ രാഷ്ട്രീയ ബോധവും ആശയതെളിമയും നിലപാടിനോടുള്ള അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തി. രണ്ട് മൂന്ന് ചോദ്യ ങ്ങൾക്ക് മൗനം.ഇടയിൽ ചില വ്യക്തിപരമായ ചിലവിഷയങ്ങളിലേക്ക് കടന്നു.സഖാവ് ടി .വി. തോമസിനെയും പ്രണയത്തെ കുറിച്ചു ചോദിച്ചു. ‘എനിക്ക് ഇഷ്ടമായിരുന്നു, ടി.വി ഇപ്പോഴും എൻ്റെ കൂടയുണ്ട് ‘ചുമരിലെ ചിത്രം കാണിച്ച് ‘ദാ ചിരിക്കുന്നത് നോക്ക് ‘ പിന്നെ കുറേ നേരം മിണ്ടാതിരുന്നു, നെടുവീർപ്പിട്ടു, ഞാനപ്പോൾ ആ കണ്ണിൽ തന്നെ നോക്കിയിരുന്നു. കയ്യിൽ അടക്കിപ്പിടിച്ച താക്കോൽ കൂട്ടം കിലുക്കി ആ സന്ദർഭത്തിലെ നിശബ്ദയില്ലാതാക്കി.‘ആ അതൊക്കെ അങ്ങിനെയാണ്, ഒരുമിച്ച് ജീവിക്കാൻ ഭാഗ്യമില്ലന്ന് കരുതിയാൽ മതി’ഇടയിൽ എനിക്കൊരു വാർണിങ്ങ് ‘ഇതൊന്നും സിനിമയാക്കി കളയരുത്, ഒരുത്തൻ എന്നെ കുറിച്ച് ഒരു വഷളൻ സിനിമയെടുത്തു. അതിൽ പറയുന്നതൊന്നും ശരിയല്ല. നിങ്ങൾ പത്രക്കാര് അങ്ങിനെ പലതും കണ്ടെത്തും, അതു കൊണ്ട് പറയുകയാണ്.’ ഇത്രയും പറഞ്ഞ് ആ പാർട്ട് അവിടെ നിർത്തി.ഗൗരിയമ്മയുടെ മുറിയിൽ ശ്രീകൃഷ്ണൻ്റെ പ്രതിമയുണ്ട്. കൃഷ്ണനെ ഇഷ്ടമാണോന്ന് ചോദിച്ചു. ‘നീയൊക്കെ എവിടുത്തെ പത്രക്കാരനാ, കൃഷ്ണനാണ് ആദ്യത്തെ സോഷ്യലിസ്റ്റ് അതൊക്കെ പഠിക്കണം എന്നിട്ട് ചോദിക്കാൻ വാ ‘ ഗൗരിയമ്മയുടെ രാഷ്ട്രീയ ദർശനത്തിൻ്റെ സത്ത ആ ഉത്തരത്തിലുണ്ടായിരുന്നു.ചാത്തനാട്ടെ വീട്ടിൽ അഭിമുഖം കഴിയുമ്പോഴേക്കും കൂടെയുള്ള ഗൺമാൻ യേശുദാസൻ മേശനിറയെ പലഹാരം നിരത്തി. പൂവൻ പഴവും അരി നുറുക്കും കായ വറുത്തതുമെല്ലാമുണ്ട്, ഫോർമാലിറ്റിയിൽ ഒരു ചായ കുടി കഴിച്ച് എഴുനേറ്റു നിന്ന എനിക്കും കൂട്ടർക്കും കണക്കിന് സ്നേഹത്തിൽ പൊതിഞ്ഞ ശകാരം ‘ഇനിയിത് തിന്ന് തീർക്കാൻ ഞാൻ വേറെ ആളെ നോക്കണോ? തീർത്തിട്ട് പോയാൽ മതി’സ്നേഹവാത്സല്യം നിറഞ്ഞ ആ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചു.ഉരുക്കു വനിത, സമരനായിക, കാർക്കശ്യക്കാരി, രാഷ്ട്രീയ സംഘാടക, തൊഴിലാളി നേതാവ്, മികവുറ്റ ഭരണാധികാരി, ഉറച്ച തീരുമാനമുള്ളവൾ, പ്രണയിനി, സഖാവ് അങ്ങിനെ വിശേഷണങ്ങൾ ഒരുപാടുണ്ട് പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക്.ഒറ്റവാക്കിൽ പറഞ്ഞാൽഗൗരിയമ്മ ചരിത്രമാണ്.നമ്മൾ വീണ്ടും വീണ്ടും വായിച്ചു പഠിക്കേണ്ടുന്ന രാഷ്ട്രീയ ചരിത്രം.റിനീഷ് തിരുവള്ളൂർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here