മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ആലോചന; തീരുമാനം ഇന്ന്

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ മന്ത്രിസഭായോഗത്തില്‍ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

മഹാരാഷ്ട്ര പൂര്‍ണമായി പൂട്ടിയിടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നതോടെയാണ് ഇന്ന് ചേരുന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയത്. നിലവിലുള്ള ‘ബ്രേക്ക് ദി ചെയിന്‍’ ലോക്ഡൗണ്‍ ഓര്‍ഡര്‍ മെയ് 15 (ശനിയാഴ്ച) രാവിലെ 7 മണി വരെയാണ് നിലവിലുള്ളത്. എന്നാല്‍, സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ലോക്ഡൗണ്‍ പോലുള്ള നടപടികള്‍ നീട്ടണോ വേണ്ടയോ എന്ന് മന്ത്രിസഭ തീരുമാനിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.

കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുകളുടെ അഭാവം മൂലം 18-44 വയസ് പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായും ടോപ്പെ പറഞ്ഞു. ഈ ഗ്രൂപ്പിനായി 2.75 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ശേഷിക്കുന്നുണ്ടെന്നും ഇത് 45 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News