അധികൃതരുടെ മോശം പെരുമാറ്റം; യു പിയില്‍ 16 ഡോക്ടര്‍മാര്‍ രാജിവച്ചു

കൊവിഡ് പ്രതിസന്ധിക്കിടയിലും ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം മൂലം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിര്‍ന്ന ഡോക്ടര്‍മാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ ചുമതലയുള്ള 11 ഡോക്ടര്‍മാരും ജില്ലയിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഞ്ച് ഡോക്ടര്‍മാരും ഉന്നാവോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അശുതോഷ് കുമാറിന് രാജി സമര്‍പ്പിക്കുകയായിരുന്നു. ഡപ്യൂട്ടി സി എം ഒ ഡോ തന്‍മയിക്ക് ഡോക്ടര്‍മാര്‍ ഒരു മെമ്മോറാണ്ടവും സമര്‍പ്പിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ അവരുടെ ജോലി ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും തലപ്പത്തുള്ളവര്‍ നിഷേധ മനോഭാവമാണ് കാണിക്കുന്നതെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു വിശദീകരണമോ ചര്‍ച്ചയോ നടത്താതെ ശിക്ഷാനടപടി സ്വീകരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.

തങ്ങളോടുള്ള അധികൃതരുടെ മനോഭാവത്തില്‍ അസ്വസ്ഥരാണെന്ന് ഗഞ്ചാമുറാദാബാദ് പി എച്ച് സിയുടെ ചുമതലയുള്ള ഡോ സഞ്ജീവ് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ആര്‍ ടി പി സി ആര്‍ സാമ്പിള്‍, കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് അല്ലെങ്കില്‍ മറ്റേതെങ്കിലും പരിപാടി ആണെങ്കിലും അധികൃതര്‍ തങ്ങള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതായും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായും സഹകരണമില്ലാത്ത മനോഭാവമാണെന്നും മുതിര്‍ന്ന ഡോക്ടര്‍ ആരോപിച്ചു.

അസോഹയിലെയും ഫത്തേപൂര്‍ ചൗരാസിയിലെയും ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള രണ്ട് സഹപ്രവര്‍ത്തകരെ യാതൊരു വിശദീകരണമോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെ അവരുടെ തസ്തികകളില്‍ നിന്ന് നീക്കം ചെയ്യുകയും കൊവിഡ് കമാന്‍ഡ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയും ചെയ്തതായി ഡോ മനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News