വാക്‌സിൻ നിർമ്മാണ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കൊവിഡിനെതിരെയുള്ള വാക്‌സിൻ നിർമ്മാണം നടത്തുമെന്ന് നീതി ആയോഗ്. വാക്‌സിനേഷൻ രംഗത്ത് ഇന്ത്യയിലേയ്ക്കുള്ള ക്ഷണം ജോൺസൺ ആൻഡ് ജോൺസൺ സ്വീകരിച്ചു.
ഫൈസർ, മെഡോണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളെയാണ് ഇന്ത്യയിൽ ഉത്പാദനം അല്ലെങ്കിൽ ഇറക്കുമതി എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രം സമീപിച്ചത്. ഇതോടെയാണ് ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിലേയ്ക്ക് വരാൻ സന്നദ്ധത അറിയിച്ചത്.
ഇത് വാക്‌സിൻ ഉദ്പാദന രംഗത്ത് ഇന്ത്യയ്ക്ക് ഏറെ സഹായകരമാകുന്ന നിലപാടാണ്. ഇതിനോടൊപ്പം ഫൈസർ മഡോണ എന്നീ കമ്പനികളിൽ നിന്നും ഇന്ത്യ വാക്‌സിൻ ഇറക്കുമതി ചെയ്യുകയും ചെയ്യും. ഇന്ത്യയിലേയ്ക്ക് വാക്‌സിൻ ഇറക്കുമതി ചെയ്യാൻ സന്നദ്ധത അറിയിക്കുന്ന ഏത് കമ്പനിയ്ക്കും എഫ്ഡിഎ അംഗീകാരമുള്ള വാക്‌സിനാണെങ്കിൽ രണ്ടു ദിവസത്തിനകം അനുമതി നൽകാനും നീതി ആയോഗ് തീരുമാനിച്ചിട്ടുണ്ട്.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here