ക്യാന്‍സറിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി .പ്രതിസന്ധിയില്‍ തളരാതെ മുന്നേറിയ നന്ദുവിന്റെ ചിരി നിറഞ്ഞ മുഖം സോഷ്യല്‍ മീഡിയക്ക് പരിചിതമാണ്.വേദനകൾക്കിടയിൽ തനിക്കൊപ്പം നിന്നവരെ നന്ദു എന്നും സ്നേഹിച്ചിരുന്നു.സീമ ജി നായർ എന്ന വളർത്തമ്മയെക്കുറിച്ച്ഒരിക്കൽ നന്ദു പറഞ്ഞത് ഇങ്ങനെ
“എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെ…..”
അത്രയും പ്രിയപ്പെട്ട ചേച്ചിയുടെ സ്നേഹം എങ്ങനെ വര്‍ണ്ണിക്കണം എന്നറിയില്ലെന്നും ഇത്രമേല്‍ സ്നേഹം അനുഭവിക്കാന്‍ ഞാനെത്ര ഭാഗ്യം ചെയ്തവനാണെന്നും നന്ദു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു .
ഇന്ന് നന്ദുവിന്റെ മരണവാർത്തയ്ക്ക് ശേഷം സീമ കുറിച്ചത് ഇങ്ങനെ
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി .ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്…
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here