പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേയ്ന്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു വീഡിയോ കോളിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവയ്ക്കുകയാണ് ജയസൂര്യ. “കോവിഡ് കാലത്തിന് മുന്‍പ് സിനിമയില്‍ അഭിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവര്‍ത്തകര്‍,” എന്നാണ് ജയസൂര്യ കുറിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്തും ഞങ്ങള്‍ സമാനമായ ഒരു സ്ക്രീന്‍ഷോട്ട് എടുത്തിരുന്നു. ഇത്തവണ വ്യത്യാസമെന്താണെന്നു ചോദിച്ചാല്‍, അന്ന് മരൂഭൂമിയുടെ നടുവില്‍ ആയിരുന്നെങ്കില്‍, ഇന്ന് ഭാഗ്യവശാല്‍ ഞാന്‍ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് എന്നതാണ്, രാജ്യം കഴിഞ്ഞ തവണത്തേക്കാള്‍ കഠിനമായ ഒരു കോവിഡ് പോരാട്ടത്തിലൂടെ കടന്നുപോവുകയും ചെയ്യുന്നു എന്നതാണ്,” പൃഥ്വി കുറിക്കുന്നു. ‘ആടുജീവിത’ത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍കാലത്ത് പൃഥ്വി ജോര്‍ദ്ദാനില്‍ പെട്ടു പോയ സമയത്തായിരുന്നു ജയസൂര്യയുടെ ആദ്യത്തെ വിഡിയോകോൾ സ്ക്രീൻ ഷോട്ട് .
ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍. എല്ലാം പെട്ടെന്ന് പഴയതുപോലെയാവുമെന്നും ലോക്ക്ഡൗണുകള്‍ ഇനിയും ഞങ്ങളെ അകറ്റിനിര്‍ത്തില്ലെന്നും പ്രതീക്ഷിക്കുന്നു,” എന്നാണ് നരെയ്ന്‍ കുറിക്കുന്നത്.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ നരേന്‍, ജയസൂര്യ, കാവ്യമാധവന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here