തിരുവനന്തപുരം ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍ ; 1197 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍

അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മഴയും കടല്‍ക്ഷോഭവും തുടരുന്നു. മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്ട്.

തീരമേഖലകളില്‍ കടല്‍ക്ഷോഭവും തുടരുകയാണ്. മഴക്കെടുതികളെത്തുടര്‍ന്ന് ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. 308 കുടുംബങ്ങളിലായി 1,197 പേര്‍ ഈ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുകയാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലും ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണമായും 398 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

തിരുവനന്തപുരം താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുള്ളത്. 12 ക്യാംപുകളിലായി 186 കുടുംബങ്ങളിലെ 771 പേര്‍ കഴിയുന്നുണ്ട്. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളില്‍ തുറന്ന ക്യാംപില്‍ ആറു കുടുംബങ്ങളിലെ 21 പേരും കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്‌സില്‍ തുറന്ന ക്യാംപില്‍ 18 കുടുംബങ്ങളിലെ 97 പേരും കല്ലിയൂര്‍ വില്ലേജിലെ ഗവ.എം.എന്‍.എല്‍.പി.സ്‌കൂളിലെ ക്യാംപില്‍ 14 കുടുംബങ്ങളിലെ 45 പേരും കഴിയുന്നു.

പേട്ട വില്ലേജില്‍ ചാക്ക ഗവ. യു.പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ നാലുപേരെയം സെന്റ് റോച്ചസ് കോണ്‍വെന്റ് സ്‌കൂളില്‍ 19 കുടുംബങ്ങളിലെ 60 പേരെയും മുട്ടത്തറ വില്ലേജിലെ പൂന്തുറ എച്ച്.എസ്.എസില്‍ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസില്‍ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസില്‍ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസില്‍ നാലു കുടുംബങ്ങളിലെ ഒന്‍പതു പേരെയുമാണു മാറ്റിപ്പാര്‍പ്പിച്ചത്.

തിരുവല്ലം വില്ലേജില്‍ വാഴമുട്ടം ജി.എച്ച്.എസിലെ ക്യാംപില്‍ ആറു കുടുംബങ്ങളിലെ 34 പേരാണ് കഴിയുന്നത്. ആറ്റിപ്ര വില്ലേജിലെ പള്ളിത്തുറ എച്ച്.എസ്.എസില്‍ 27 കുടുംബങ്ങളിലെ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളില്‍ ഒന്‍പത് കുടുംബങ്ങളിലെ 29 പേരും കഴിയുന്നുണ്ട്.

നെയ്യാറ്റിന്‍കര താലൂക്കില്‍ 91 കുടുംബങ്ങളിലെ 342 പേരേയാണു വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ സെന്റ്. മാത്യൂസ് ഹൈ സ്‌കൂളിലേക്കാണ് ഇവിടെ കൂടുതല്‍ പേരെ മാറ്റിയത്. 48 കുടുംബങ്ങളില്‍ നിന്നുമായി 167 പേര്‍ ഇവിടെ കഴിയുന്നുണ്ട്.

പൊഴിയൂര്‍ ഗവ. യു.പി.എസില്‍ 13 കുടുംബങ്ങളിലെ 51 പേരേയും വിഴിഞ്ഞം ഹാര്‍ബര്‍ എല്‍.പി.എസില്‍ എട്ടു കുടുബങ്ങളിലെ 38 പേരെയും അടിമലത്തുറ ആനിമേഷന്‍ സെന്ററില്‍ഒമ്പതു കുടുംബങ്ങളിലെ 23 പേരെയും പൂവാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെയും നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഒരു കുടുംബത്തിലെ നാലു പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിമല ഹൃദയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടു കുടുംബങ്ങളിലെ 36 പേരാണുള്ളത്. പുല്ലുവിള സെന്റ്. മേരിസ് എല്‍.പി. എസില്‍ നാലു കുടുംബങ്ങളിലെ 15 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്സ് സ്‌കൂളില്‍ 11 കുടുംബങ്ങളിലെ 35 പേരെയും ബി.ബി.എല്‍.പി.എസില്‍ 14 കുടുംബങ്ങളിലെ 32 പേരെയും മാറ്റി പാര്‍പ്പിച്ചു. കിഴുവിലം വില്ലേജില്‍ പുറവൂര്‍ ഗവ. എസ്.വി.യു.പി.എസിലെ ആറു കുടുംബങ്ങളിലെ 17 പേരെയും മാറ്റിപാര്‍പ്പിച്ചു.

മഴക്കെടുതിയില്‍ തിരുവനന്തപുരം താലൂക്കില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കാട്ടാക്കടയില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും എട്ടു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ 12 വീടുകളാണു പൂര്‍ണമായി തകര്‍ന്നത്. ഇവിടെ 212 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര താലക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും 38 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ നാലു വീടുകള്‍ പൂര്‍ണമായും 80 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 16 മേയ് 2021 വൈകിട്ട് 3:00 വരെയുള്ള കണക്കുകളാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News