ചേലക്കരക്കാരുടെ രാധേട്ടന്‍ ഇനി മന്ത്രി: സഖാവ് കെ രാധാകൃഷ്ണന്‍ മന്ത്രി പദവിയില്‍

പാര്‍ലമെന്ററികാര്യം-പട്ടികജാതി-പട്ടികവര്‍ഗ വികസനം- ദേവസ്വം വകുപ്പ് മന്ത്രിയായി കെ രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു.നാല് പതിറ്റാണ്ടുകാലം ചേലക്കരയിലെ ജനപ്രതിനിധിയായ കെ. രാധാകൃഷ്ണൻ ഇത് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. ചേലക്കരയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകിയ രാധാകൃഷ്ണൻ്റ ജീവിതം കനൽ വഴിയിലൂടെ നടന്നു കയറിയതാണ്.

പൊതു ജീവിതത്തിന് സമര്‍പ്പിച്ചതാണ് കെ രാധാകൃഷ്ണന്‍റെ ജീവിതം. ജീവിതവും പാർട്ടിയും ഒന്നാക്കിയ കമ്മ്യൂണിസ്റ്റ്. ചേലക്കരയുടെ ജനകീയ മുഖം. ഇങ്ങനെ വിശേഷണങ്ങൾ പലതുണ്ടെങ്കിലും ചേലാക്കരക്കാർക്കു കെ. രാധാകൃഷ്ണൻ അവരുടെ പ്രിയപ്പെട്ട രാധേട്ടനാണ്. 1996ൽ ആദ്യമായി ചേലക്കരയിൽ മത്സരിക്കുമ്പോൾ അത് കോൺഗ്രസിനനുകൂലമായ മണ്ഡലമായിരുന്നു. എന്നാൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ, നായനാർ മന്ത്രിസഭയിലെ പട്ടികജാതി വർഗക്ഷേമമന്ത്രിയായിരുന്നു.

2001,2006,2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയിൽ നിന്നും വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.2001 ൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി , 2006 ൽ ഹാട്രിക്ക് വിജയമായതോടെ നിയമസഭാ സ്പീക്കർ പദവി ലഭിച്ചു. 2011ൽ വീണ്ടും ചേലക്കരയിൽ നിന്നും വിജയിച്ചു.
2016 – ലെ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ മൽസരിച്ചില്ല.

സംഘടനാരംഗത്ത് സജീവമായ രാധാകൃഷ്ണൻ സിപിഐഎം ജില്ലാ സെക്രട്ടറിയായി. തുടർന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും .എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്ന രാധാകൃഷ്ണൻ കേരളവർമ്മ കോളേജിലെ ബിരുദ പഠനത്തിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. കഷ്ടപ്പാടുകളുടെ ബാല്യകൗമാരങ്ങളോട് പൊരുതിയാണ് രാധാകൃഷ്ണൻ പൊതുരംഗത്ത് ഉറച്ച് നിന്നത്.

1996 വരെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ചേലക്കര രാധാകൃഷ്ണൻ ജനപ്രതിനിധിയായതോടെ പടിപടിയായി ഉയർന്നു.
ചേലക്കര തോന്നുർക്കര വടക്കേവളപ്പിൽ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായാണ് രാധാകൃഷ്ണൻ്റെ ജനനം. ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്തു തോട്ടം തൊഴിലാളിയായിരുന്നു അച്ഛൻ കൊച്ചുണ്ണി. തോന്നുർക്കര യുപി സ്കൂൾ , ചേലക്കര എസ്എംടിഎച്ച്എസ്,  വടക്കാഞ്ചേരി വ്യാസ എൻഎസ്എസ്കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു നല്ല പൊതു പ്രവർത്തകനെന്ന പേലെ ഒരു നല്ല കർഷകൻ കൂടിയാണദ്ദേഹം.

മന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്ത കെ രാധാകൃഷ്ണന് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News