പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മേയറും എംഎല്‍എയുമായി ജനങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച ശിവന്‍കുട്ടിയെന്ന പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ജീവിതം

ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവന്‍ കുട്ടി അധികാരമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മേയറും എം എല്‍ എയുമൊക്കയായി ജനങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം.

വിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് അനുകൂല വലതുപക്ഷ നയങ്ങള്‍ക്കെതിരായി നടത്തിയ സമരങ്ങളുടെ അനുഭവം വി ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രി പദത്തില്‍ മുതല്‍കൂട്ടാകും.

സോഷ്യല്‍ മീഡിയയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയെ ട്രോളുന്നവര്‍ ഒന്നോര്‍ക്കണം ആരായിരുന്നു ശിവന്‍ കുട്ടി എന്നത്. ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം മേയര്‍, പതിനെട്ട് വര്‍ഷക്കാലം കേരള സര്‍വകലാശാല സെനറ്റ് അംഗം. അഖിലേന്ത്യാ മേയേഴ്‌സ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, ഇങ്ങനെ പോകുന്നു അനുഭവസമ്പത്ത്.

തൊഴില്‍ മേഖലകളിലെന്നപോലെ വിദ്യാഭ്യാസ രംഗത്തടക്കം നടന്നുവരുന്ന കോര്‍പ്പറേറ്റ് അനുകൂല വലതുപക്ഷ നയങ്ങള്‍ക്കെതിരായ കരുത്തന്‍ സമരങ്ങളുടെ നേതൃത്വ നിരയായിരുന്നു തിരുവനന്തപുരത്തിന്റെ സ്വന്തം ശിവന്‍കുട്ടി അണ്ണന്‍.സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ പ്രവേശനത്തിന് വന്‍ കോഴ വാങ്ങുന്നതിനെതിരായും റാംഗിഗിനെതിരെ നടത്തിയമരം.

പ്രീഡിഗ്രി ബോര്‍ഡ് സമരം മുതല്‍ പ്രീഡിഗ്രി – ഡിഗ്രി ഫലങ്ങളിലെ വന്‍ അപാകതയില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാലയ്ക്കു മുന്നില്‍ ദിവസങ്ങള്‍ നീണ്ടു നിന്ന സമരം തുടങ്ങി,വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വിവധപോരാട്ടങ്ങളില്‍ ചിലത് മാത്രം.ഇങ്ങനെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണപ്പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ആതില്‍ ഒരേട് ആ പഴയ വിദ്യാര്‍ത്ഥി നേതാവിന്റെ അനുഭവങ്ങലായിരിക്കും.

പിന്നീട് ജനപ്രതിനിതിയായി ചുമതലയേറ്റ ശിവന്‍കുട്ടി വിദ്യാഭ്യാസത്തിനെന്നോണം പ്രാധാന്യം മറ്റ് മേഖലകള്‍ക്കും നല്‍കി. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ് ഉള്ളൂര്‍ പഞ്ചായത്ത് ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇക്കാലയവിലാണ് ആക്കുളം ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കുകയും ഇരുപതോളം പട്ടികജാതി വിഭാഗത്തിലെ യുവതികള്‍ക്ക് തൊഴില്‍ നല്‍കി വനിതകള്‍ ഡ്രൈവ് ചെയ്യുന്ന ബോട്ട് സര്‍വ്വീസ് ആരംഭിച്ചത് തിരുവനന്തപുരം മേയര്‍ ആയിരുന്ന കാലയളവില്‍ നഗരശുചീകരണ ബോധവല്‍ക്കരണത്തിലൂന്നിയ ”ക്ലീന്‍ സിറ്റി – ഗ്രീന്‍ സിറ്റി”,ഹരിത നഗരം പരിസ്ഥിതി സൗഹൃദ ശുചീകരണ പദ്ധതിയാഥാര്‍ത്ഥ്യമാക്കി.കെട്ടിട നിര്‍മ്മാണത്തിനായുള്ള വണ്‍ ഡേ പെര്‍മിറ്റ് നടപ്പിലാക്കിയും, സ്വകാര്യ വ്യക്തി കയ്യേറി കൈവശം വച്ചിരുന്ന ശംഖുംമുഖം തെക്കേ കൊട്ടാരം നഗരസഭയ്ക്കുവേണ്ടി ഒഴിപ്പിച്ചും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും, കയ്യേറ്റങ്ങള്‍ക്കുമെതിരെ മേയര്‍ എന്ന നിലയില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചു.

രാജ്യത്ത് ഒരു നഗരസഭാ മേഖലയില്‍ ആദ്യമായി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പാല്‍ വിതരണം നടപ്പാക്കിയ വി ശിവന്‍കുട്ടി മേയറുടെ പദ്ധതി പിന്നീട് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തു. കൂറുമാറ്റ – കാലുമാറ്റ നിയമം ആദ്യമായി തിരുവനന്തപുരം നഗരസഭയില്‍ നടപ്പിലാക്കിയതും അദ്ദേഹമാണ്.

തലസ്ഥാന നഗരത്തിലെ കോട്ടണ്‍ഹില്‍, എസ്. എം.വി, മണക്കാട്, പട്ടം തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കി, തിരുവനന്തപുരം നഗരസഭാ കാര്യാലയത്തോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റ്ര്‍ സ്ഥാപിച്ച്,സംസ്ഥാനത്തെ തന്നെ നഗരസഭകളില്‍ ഏറ്റവും ബൃഹത്തായ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനമായി മാറ്റി. ആറന്നൂര്‍ -പട്ടികജാതി കോളനികളുടെ പുനരുദ്ധാരണം,കരിമഠം കോളനി നിര്‍മ്മാണം എന്നിവയും അനന്തപുരിക്ക് നല്‍കി.

മൊബൈല്‍ ഡയബറ്റിക് യൂണിറ്റ്, പേട്ടയില്‍ പാവപ്പെട്ടവര്‍ക്കായുള്ള മെഡിക്കല്‍ ലബോറട്ടറി എന്നിവ ആരംഭിച്ചു, പിന്നാട് എം.എല്‍.എ എന്ന നിലയില്‍ ഐരാണിമുട്ടം ഗവ. ആശുപത്രി നൂറ്കിടക്കകള്‍ ഉള്ള ആതുരാലയമായി വികസിപ്പിച്ചു.

കല്ലടി മുഖത്ത് ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനായി 12 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കി, കിലെ ചെയര്‍മാനായിരുന്ന കാലയളവില്‍ സംസ്ഥാനത്തെ തൊഴിലാളികളുടെ കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് ഐ എ എസ് അക്കാഡമി ആരംഭിച്ചു ഇവയെല്ലാം വിദ്യാഭ്യാസ – തൊഴില്‍ മേഖലകളിലൂന്നി സര്‍വ്വസാധാരണക്കാരായ മനുഷ്യരുടെ ജീവിതനിലവാരമുയര്‍ത്താന്‍ വിശിവന്‍കുട്ടി നടത്തിയ എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികളില്‍ ചിലതുമാത്രമാണ്. ഇതെല്ലാം
വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയെ അപഹസിക്കുന്നവര്‍ അടക്കം ആസ്വദിക്കുന്നവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News